സിദ്ദിഖ് കാപ്പന് കേസില്‍ ഞെട്ടുന്ന കാര്യങ്ങള്‍ കണ്ടെത്തിയെന്ന് യുപി; ഭാര്യയെ കക്ഷി ചേര്‍ക്കും
ദില്ലി: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് യുപി സര്‍ക്കാരിന്റെ ബോധിപ്പിക്കല്‍. അതേസമയം, എഫ്ഐആറിലെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന് യൂണിയന് വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ പറഞ്ഞു.

ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തത് യൂണിയനാണ്. മൂന്നാമതൊരു കക്ഷിക്ക് ഇങ്ങനെ ഫയല്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയും വിശദീകരണം ആരാഞ്ഞു. തുടര്‍ന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യയെയും മകളെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ യൂണിയന് അനുമതി തേടി. സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു.
സിദ്ദിഖ് കാപ്പന്റെ കേസും റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ കേസും തമ്മില്‍ താരതമ്യം ചെയ്ത് കപില്‍ സിബല്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. കീഴ്ക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു ഇത്. അവകാശ ലംഘനങ്ങള്‍ ഈ കേസില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് കീഴ്ക്കോടതിയെ സമീപിക്കുന്നില്ല. കീഴ്ക്കോടതിയില്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കവെയാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഓരോ കേസിനും അതിന്റേതായ പ്രത്യേകതയുണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും. യുപി സര്‍ക്കാര്‍ ആ വേളയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. യുപി പോലീസ് പിടികൂടിയ ശേഷം സിദ്ദിഖ് കാപ്പന് കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നു എന്ന് യൂണിയന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് യുപി പോലീസ് മഥുരയില്‍ വച്ച് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ യുപിയിലേക്ക് പോയതായിരുന്നു കാപ്പന്. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാപ്പനും സംഘവും എത്തിയത് യുപി പോലീസ് അവകാശപ്പെടുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications