കളമശ്ശേരിയിലെ സ്ഫോടനം: സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം, പരിശോധനകള്‍ നടത്തും
തിരുവനന്തപുരം: കളമശ്ശേരിയിലെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം. എല്ലാം ജില്ലാ പൊലീസ് മേധാവിമാർക്കും ഡി ജി പിയാണ് ജാഗ്രാതാ നിർദേശം നല്‍കിയിരിക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍ വേ സ്റ്റേഷന് തുടങ്ങി ആളുകള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളിലെല്ലാം പരിശോധന നടത്താനാണ് നിർദേശമെന്നും റിപ്പോർട്ട് പറയുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം എന്താണ്, ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ, അങ്ങനെയെങ്കില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുവേത് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്‍ ഐ എ ഉള്‍പ്പെടേയുള്ള കേന്ദ്ര ഏജന്‍സികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ ബിയുടേയും എന്‍ ഐ എയുടേയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്താന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്തെ പൊലീസ് ഉന്നതരുമായി കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥർ ഇതിനോടകം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും ഇന്റലിജന്‍സ് എ ഡി ജി പിയും ഉടന്‍ തന്നെ സ്ഥലത്ത് എത്തും. കേരളത്തിലെ ഭീകരവിരുദ്ധ സേനയും ഉടന്‍ കളമശ്ശേരിയിലെത്തി പരിശോധന നടത്തും. ആദ്യ സ്ഫോടനത്തിന് പിന്നാലെ വീണ്ടും സ്ഫോടനങ്ങള്‍ നടന്നതാണ് സംശയം വർധിപ്പിക്കുന്നത്. മന്ത്രി പി രാജീവ്, ഹൈബി ഈഡന് എം പി ജില്ലാ കളക്ടർ തുടങ്ങിയവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്ഫോടനത്തില്‍ സാരമായി പൊള്ളലേറ്റ ഒരു സ്ത്രീയാണ് മരണപ്പെട്ടത്. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ അഞ്ചോളം പേരുടെ നില ഗുരുതരമാണ്. യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടയില്‍ രാവിലെ 9.30 നും 9.45 നും ഇടയിലാണ് സ്ഫോടനം ഉണ്ടായത്. സമ്മേളനത്തിനിടെ ഒന്നിലധികം സ്ഥലത്ത് സ്ഫോടനം നടന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപത്ത സമാറ ഇന്റർ നാഷണലെന്ന കണ്വെന്ഷന് സെന്ററിലായിരുന്നു സമ്മേളനം.
അങ്കമാലി ഭാഗത്ത് നിന്നുള്ളവരാണ് യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ കൂടുതല്‍. മറ്റ് ഭാഗത്ത് നിന്നുള്ളവരും വലിയ തോതില്‍ പങ്കെടുത്തിരുന്നു. ഹാളിന് അകത്ത് തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഹാളിന് അകത്തെ സി സി ടിവി ഉള്‍പ്പെടേയുള്ളവ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications