Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പൊട്ടിത്തെറിയോ: ബിജെപിയുടെ ആദ്യ പട്ടിക ഇന്നുണ്ടായേക്കും, ആശങ്ക ശക്തം

ആഭ്യന്തര തർക്കങ്ങളും വിമത നീക്കവും ശക്തമായതോടെ മെയ് 10 ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പോലും ഇതുവരെ പ്രഖ്യാപിക്കാന്‍ ബി ജെ പി സാധിച്ചിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം പരമാവധി വൈകിപ്പിക്കുന്നതിലൂടെ വിമത നീക്കങ്ങളെ ഒരു പരിധിവരെ ശമിപ്പിക്കാനാവും എന്നാണ് ബി ജെ പി നേതൃത്വത്തിന്റെ പ്രതീക്ഷ.

മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് രണ്ട് വ്യത്യസ്ത പട്ടികകളിലായി ആകെയുള്ള 224 സീറ്റുകളിൽ 166 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രാദേശിക പാർട്ടിയായ ജെഡി(എസ്) കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ 93 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു, വരും ദിവസങ്ങളിൽ രണ്ടാം പട്ടികയും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ബി ജെ പിയുടെ ആദ്യ പട്ടിക തിങ്കളാഴ്ച പുറത്ത് വന്നേക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

bommaibjp

ചില സീറ്റുകൾക്കായുള്ള ശക്തമായ പിടിവലിയും വൻതോതിൽ വിമതർ വരുമെന്ന ഭയവുമാണ് കാലതാമസത്തിന് കാരണമെന്ന് ബിജെപി നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. "കുറഞ്ഞത് 50-70 അസംബ്ലി സീറ്റുകളിൽ, ഞങ്ങൾക്ക് മൂന്നിലധികം സ്ഥാനാർത്ഥികളുണ്ട്, അവരിൽ ചിലർ പ്രാദേശികമായി വളരെ ശക്തരാണ്. ഞങ്ങൾക്ക് ഒരാൾക്ക് മാത്രമേ ടിക്കറ്റ് നൽകാനാകൂ, മറ്റുള്ളവർക്ക് ടിക്കറ്റ് വിതരണത്തിൽ അസ്വസ്ഥതയില്ലെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം, ഞങ്ങൾക്ക് വലിയ വിമത പ്രശ്‌നമുണ്ടാകാം,"- ഒരു ബി ജെ പി നേതാവ് പറഞ്ഞു.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും വെള്ളിയാഴ്ച മുതൽ ഡൽഹിയിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മുതിർന്ന നേതാക്കളായ ബി എൽ സന്തോഷ്, പാർലമെന്ററി കാര്യമന്ത്രിയും ധാർവാഡ് എംപിയുമായ പ്രഹ്ലാദ് ജോഷി. പാർട്ടി നേതാക്കളുമായി പലവട്ടം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

മുൻ മന്ത്രി കെ എസ് ഈശ്വരപ്പയെപ്പോലുള്ള മുതിർന്ന സംസ്ഥാന പാർട്ടി നേതാക്കൾ തങ്ങളുടെ മക്കൾക്ക് ടിക്കറ്റ് ലഭിക്കാൻ കഠിനമായി ലോബി ചെയ്യുന്നുവെന്നും ഇത് കുടുബാധിപത്യ നീക്കത്തിനെതിരായ ബിജെപിയുടെ പ്രതിച്ഛായ തകർക്കുമെന്ന ആശങ്കയുണ്ടാക്കുമെന്നും മുകളിൽ ഉദ്ധരിച്ച മുതിർന്ന നേതാക്കളിൽ ഒരാൾ പറയുന്നു. കുറഞ്ഞത് 15 മണ്ഡലങ്ങളിൽ, നേതാക്കൾ അവരുടെ ബന്ധുക്കൾക്കും മറ്റൊരു 20 മണ്ഡലങ്ങളിൽ അടുത്ത കുടുംബാംഗങ്ങൾക്കും ടിക്കറ്റ് തേടുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേതാവ് പറഞ്ഞു.

 bjpcongress

വടക്കൻ കർണാടകയിൽ, 2019 ൽ എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദൾ (സെക്കുലർ)-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപിയെ സഹായിച്ച പാർട്ടി നേതാവ് രമേശ് ജാർക്കിഹോളി തന്റെ വിശ്വസ്തർക്ക് രണ്ട് ടിക്കറ്റ് ആവശ്യപ്പെടുകയാണെന്ന് മറ്റൊരു പാർട്ടി ഭാരവാഹി പറഞ്ഞു. ജാതി അടിസ്ഥാനത്തിലുള്ള വോട്ടുകൾക്ക് പ്രധാന്യം കൽപ്പിക്കുന്ന പല മുതിർന്ന നേതാക്കളും തങ്ങളുടെ നോമിനികൾക്ക് ടിക്കറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും നേതാവ് പറഞ്ഞു.

"പ്രവർത്തിക്കാത്ത എം‌ എൽ‌ എമാർക്ക് ടിക്കറ്റ് നിഷേധിക്കുന്നതിലും ഒരു പ്രശ്നമുണ്ട്. അവരുടെ പ്രകടനം മികച്ചതല്ലെന്ന് സർവ്വേകള്‍ വ്യക്തമാക്കുന്നു. പക്ഷേ, വിമതരായി മത്സരിക്കുന്നതിലൂടെ അവർക്ക് സ്ഥാനാർത്ഥികളുടെ പ്രതീക്ഷകൾ മങ്ങിക്കാൻ കഴിയും. അതിനാൽ ആഭ്യന്തര കലാപം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്ഥാനാർത്ഥി പട്ടിക നീട്ടിക്കൊണ്ട് പോവുന്നതെന്ന് മറ്റൊരു പാർട്ടി നേതാവും പറഞ്ഞു.

അഭിപ്രായഭിന്നത ഉണ്ടാകാതിരിക്കാൻ പാർട്ടിയും ജാഗ്രത പുലർത്തുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. "ഞങ്ങൾ പട്ടിക നേരത്തെ പ്രഖ്യാപിക്കുകയാണെങ്കിൽ, അത് അസ്വസ്ഥതയ്ക്കും അസംതൃപ്തിക്കും കാരണമായേക്കാം. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. ആദ്യ പട്ടിക തിങ്കളാഴ്ച പ്രഖ്യാപിക്കും."- മുതിർന്ന പാർട്ടി ഭാരവാഹി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+