ശമ്പളവും പെന്‍ഷനും കൂടും, ഡിഎ കുടിശ്ശികയും പ്രതീക്ഷിക്കാം; ബജറ്റില്‍ ഉറ്റുനോക്കി സര്‍ക്കാര്‍ ജീവനക്കാര്‍
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സ്വപ്ന ബജറ്റായിരിക്കില്ല എന്നും ചെയ്യാന്‍ സാധിക്കുന്നതെ പ്രഖ്യാപിക്കൂ എന്നും ബജറ്റിന് മുന്‍പ് ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ശമ്പളം, പെന്ഷന് എന്നിവയില്‍ വര്ധനവുണ്ടാകുന്നതിനൊപ്പം ഡിഎ കുടിശ്ശികയും അനുവദിക്കും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. രണ്ട് മാസത്തെ ഡിഎ കുടിശ്ശികയെങ്കിലും സര്‍ക്കാര്‍ അനുവദിച്ചേക്കും എന്നാണ് പ്രതീക്ഷ. ജീവനക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും അവരുടെ ആവശ്യങ്ങളോട് മുഖം തിരിക്കില്ല എന്നും ബാലഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്ഷന് സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ഈ ബജറ്റിലുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷനും വര്‍ധിപ്പിച്ചേക്കും. ക്ഷേമപെന്ഷന് 2500 രൂപയാക്കും എന്നത്് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അടിക്കടിയായി വര്‍ധിപ്പിച്ച് കഴിഞ്ഞ ബജറ്റില്‍ ഇത് 1600 രൂപയാക്കിയിരുന്നു. ഒക്ടോബറില്‍ ഇത് 2000 രൂപയാക്കി വര്‍ധിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഈ വര്‍ധനവ്. അതേസമയം ക്ഷേമ പ്രവര്‍ത്തനത്തോടൊപ്പം വികസനത്തിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവയുടെ അനുബന്ധ വികസനത്തിന് തുക വകയിരുത്തുന്നതിനൊപ്പം അതിവേഗപാതയ്ക്കുള്ള പുതിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കും.
പുതിയ നിക്ഷേപകരെയും കമ്പനികളെയും ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ തുടരും. കൊച്ചിയിലെ നിര്‍ദിഷ്ട ഗ്രീന്‍ ഹൈഡ്രജന്‍ വാലി പദ്ധതി, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ ഇടനാഴി എന്നിവയ്ക്കായി വലിയ പ്രഖ്യാപനങ്ങളുണ്ടായേക്കും. റബര്‍ താങ്ങുവില വര്‍ധിപ്പിക്കല്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഇടം പിടിച്ചേക്കും.
കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച പ്രതിമാസം 1000 രൂപ നല്കുന്ന സ്ത്രീസുരക്ഷാ പെന്ഷന്, യുവാക്കള്‍ക്കുള്ള കണക്ടു കണക്ട് വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിവയുടെ തുകയും വര്‍ധിപ്പിച്ചേക്കും. വിദ്യാര്‍ത്ഥികള്‍, വയോജനങ്ങള്‍ എന്നീ വിഭാഗങ്ങളുടെ പരിപാലനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രതീക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
കെഎന്‍ ബാലഗോപാലിന്റെ ആറാമത്തേ ബജറ്റാണിത്. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ബാലഗോപാല്‍ പറയുന്നു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications