Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാധ്യമം പത്രം നിരോധിക്കാൻ ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചു'; ഹൈക്കോടതിയില്‍ സ്വപ്‌നയുടെ സത്യവാങ്മൂലം

കൊച്ചി: പ്രോട്ടോക്കോള്‍ ലംഘിച്ച് കെടി ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചെന്ന് സ്വപ്‌ന സുരേഷ്. ഇത് സംബന്ധിച്ച് സ്വപ്‌ന ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്.

സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു രാഷട്രത്തിൻ്റെ തലവന് നേരിട്ട് കത്തയക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു.വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിവില്ലാതെയാണ് സ്വപ്ന കത്തയച്ചത്. കത്തിൻ്റെ ഡ്രാഫ്റ്റും വാട്സാപ്പ് ചാറ്റുകളും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

swapna

നിരവധി തവണ ജലീല്‍ തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയുട്ടുണ്ടെന്നും സ്വപ്ന ആരോപിക്കുന്നു. അടച്ചിട്ട
മുറിയിലായിരുന്നു ചര്‍ച്ചയാരുന്നു ചര്‍ച്ച. തൻ്റെ ബന്ധങ്ങൾ ഉപയോഗിച്ച് നയതന്ത്ര ചാനൽ വഴി കൂടുതൽ ഇടപാടുകൾ നടത്താനായിരുന്നു ജലീലിൻ്റെ ശ്രമമെന്നും സ്വപ്ന ആരോപിക്കുന്നു.

നയതന്ത്ര ചാനൽ വഴിയുളള ഇടപാടിന് ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോൺസൽ ജനറൽ തന്നോട് പറഞ്ഞിരുന്നതായി സ്വപ്ന പറയുന്നു. മാധ്യമം പത്രം ഗൾഫ മേഖലയിൽ നിരോധിച്ചാൽ സർക്കാരിലും സിപിഎമ്മിലും തനിക്ക് ഗുണമുണ്ടാകുമെന്ന് ജലീൽ പറഞ്ഞെന്നാണ് സത്യവാങ്മൂലത്തിലെ ആരോപണം.യുഎഇ ഭരണാധികാരുകളുമായി നല്ല അടുപ്പം സ്ഥാപിക്കുക എന്നതായിരുന്നു ജലീലിന്‍റെ ലക്ഷ്യം. ഇതിനായി ജലീല്‍ തന്നോട് സഹായം അഭ്യര്‍ഥിച്ചെന്നും സ്വപന ആരോപിക്കുന്നു. താനാണ് കോൺസൽ ജനറലിന് കത്ത് കൈമാറാൻ ജലീലിനെ സഹായിച്ചതെന്നും സ്വപ്ന പറയുന്നു.

എൻഐഎ അന്വേഷണത്തെ ഭയപ്പെടേണ്ടെന്ന് ശിവശങ്കർ തന്നോട് നേരത്തെ തന്നെ പറഞ്ഞതാണ്. പരിജയം ഉള്ള ഉദ്യോഗസ്ഥാരണ് സംഘത്തിലുള്ളതെന്ന് ശിവശങ്കർ പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നു. എൻഐഎ പിടിച്ചെടുത്ത തൻ്റെ ഫോൺ കസ്റ്റഡി രേഖകളിൽ ഇല്ലെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. തന്നെ കുരുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമെന്നുമാണ് സ്വപ്നയുടെ ആക്ഷേപം.

രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ.ടി ജലീലിന്‍റെ പങ്ക് വ്യക്തമാവുന്ന തെളിവുകൾ ഇന്ന് കോടതില്‍ സമര്‍പ്പിക്കുമെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് അവകാശപ്പെട്ടിരുന്നു.

കിടുക്കാച്ചി മേക്കോവറില്‍ എസ്തര്‍; ഇത് ഒരു രക്ഷയുമില്ലാത്ത ലുക്കെന്ന് ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+