സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ കഴിഞ്ഞ മണിക്കൂറുകളിലും ലഭിച്ചു. വരും ദിവസങ്ങളിലും കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാങ്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും മഴ ലഭിച്ചിരുന്നു. ഇടുക്കി ജില്ലയിലെ മൈലാടുംപാറയിൽ ആറു സെന്റിമീറ്ററും കോട്ടയത്ത് നാല് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിൽ പരമാവധി താപനില എറണാകുളം, കോട്ടയം ജില്ലകളിൽ ഉയർന്നു. മറ്റ് സ്ഥലങ്ങളിൽ സാധാരണ നിലയിൽ തുടുരുകയും ചെയ്തു. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെൽഷ്യസ്. പുനലൂരിൽ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി, 23 ഡിഗ്രി സെൽഷ്യസ്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഒന്ന് രണ്ട് സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരിക്കും.
ഏപ്രിൽ 21 വരെ ഇടിമിന്നൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്.
അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 17ന് ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നൽ - ജാഗ്രത നിർദ്ദേശങ്ങൾ
-
ഉച്ചക്ക്
2
മണി
മുതൽ
രാത്രി
10
മണി
വരെ
അന്തരീക്ഷം
മേഘാവൃതമാണെങ്കിൽ,
തുറസായ
സ്ഥലത്തും,
ടെറസ്സിലും
കളിക്കുന്നത്
ഒഴിവാക്കുക.
പൊതു
നിര്‍ദ്ദേശങ്ങള്‍
-
ഇടിമിന്നലിന്റെ
ആദ്യ
ലക്ഷണം
കണ്ടുകഴിഞ്ഞാൽ
ഉടൻ
തന്നെ
സുരക്ഷിതമായ
കെട്ടിടത്തിനുള്ളിലേക്ക്
മാറുക.
-
മഴക്കാറ്
കാണുമ്പോൾ
തുണികൾ
എടുക്കാൻ
ടെറസ്സിലേക്കോ,
മുറ്റത്തേക്കോ
ഇടിമിന്നലുള്ള
സമയത്ത്
പോകരുത്.
-
ഗൃഹോപകരണങ്ങളുടെ
വൈദ്യുതി
ബന്ധം
വിഛേദിക്കുക.
-
ജനലും
വാതിലും
അടച്ചിടുക.
-
ലോഹ
വസ്തുക്കളുടെ
സ്പർശനമോ
സാമീപ്യമോ
പാടില്ല.
വൈദ്യുതി
ഉപകരണങ്ങളുടെ
സാമീപ്യവും
ഒഴിവാക്കുക.
-
ടെലിഫോൺ
ഉപയോഗിക്കുന്നത്
ഒഴിവാക്കാൻ
ശ്രമിക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
കുളിക്കുന്നത്
ഒഴിവാക്കുക.
-
കഴിയുന്നത്ര
ഗൃഹാന്തർ
ഭാഗത്ത്
ഭിത്തിയിലോ
തറയിലോ
സ്പർശിക്കാതെ
ഇരിക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
ടെറസ്സിലോ
മറ്റ്
ഉയരമുള്ള
സ്ഥലങ്ങളിലോ
വൃക്ഷ
കൊമ്പിലോ
ഇരിക്കുന്നത്
അപകടകരമാണ്.
-
വീടിനു
പുറത്താണങ്കിൽ
വൃക്ഷങ്ങളുടെ
ചുവട്ടിൽ
നിൽക്കരുത്.
-
വാഹനത്തിനുള്ളിൽ
ആണെങ്കിൽ
തുറസ്സായ
സ്ഥലത്ത്
നിർത്തി,
ലോഹ
ഭാഗങ്ങളിൽ
സ്പർശിക്കാതെ
ഇരിക്കണം.
-
ഇടിമിന്നൽ
ഉണ്ടാകുമ്പോൾ
ജലാശയത്തിൽ
ഇറങ്ങുവാൻ
പാടില്ല.
-
പട്ടം
പറത്തുവാൻ
പാടില്ല.
-
തുറസ്സായ
സ്ഥലത്താണങ്കിൽ
പാദങ്ങൾ
ചേർത്തുവച്ച്
തല
കാൽ
മുട്ടുകൾക്ക്
ഇടയിൽ
ഒതുക്കി
പന്തുപോലെ
ഉരുണ്ട്
ഇരിക്കുക.
-
ഇടിമിന്നലുള്ള
സമയം
പുറത്ത്
അയയിൽ
കിടക്കുന്ന
നനഞ്ഞ
വസ്ത്രങ്ങൾ
എടുക്കാതിരിക്കുക.
-
ഇടിമിന്നലിൽനിന്ന്
സുരക്ഷിതമാക്കാൻ
കെട്ടിടങ്ങൾക്കു
മുകളിൽ
മിന്നൽ
ചാലകം
സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ
സുരക്ഷക്കായി
സർജ്ജ്
പ്രോട്ടക്ടര്‍
ഘടിപ്പിക്കാം.
മിന്നലിന്റെ
ആഘാതത്താൽ
പൊള്ളൽ
ഏൽക്കുകയോ
കാഴ്ച്ചയോ
കേൾവിയോ
നഷ്ടമാവുകയോ
ഹൃദയാഘാതം
സംഭവിക്കയോ
ചെയ്യാം.
മിന്നലാഘാതം
ഏറ്റ
ആളിന്റെ
ശരീരത്തിൽ
വൈദ്യുത
പ്രവാഹം
ഇല്ല
എന്ന്
മനസ്സിലാക്കണം.
അതിനാൽ
മിന്നലേറ്റ
ആളിന്
പ്രഥമ
ശുശ്രൂഷ
നൽകുവാൻ
മടിക്കരുത്.
മിന്നൽ
ഏറ്റാല്‍
ആദ്യ
മുപ്പത്
സെക്കൻഡ്
ജീവൻ
രക്ഷിക്കാനുള്ള
സുവർണ്ണ
നിമിഷങ്ങളാണ്
-
വളര്‍ത്തു
മൃഗങ്ങളെ
തുറസായ
സ്ഥലത്ത്
ഈ
സമയത്ത്
കെട്ടരുത്.
അവയെ
അഴിക്കുവാനും
സുരക്ഷിതമായി
മാറ്റി
കെട്ടുവാനും
മഴ
മേഘം
കാണുമ്പോള്‍
തുറസായ
സ്ഥലത്തെക്ക്
പോകരുത്
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
25
ഡിഗ്രി
സെൽഷ്യസ്
സിയാൽ
കൊച്ചി:
കൂടി
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില
-
26
ഡിഗ്രി
സെൽഷ്യസ്
കണ്ണൂർ:
കൂടിയ
താപനില-
36
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
29
ഡിഗ്രി
സെൽഷ്യസ്
കരിപ്പൂർ
വിമാനത്താവളം:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
കൊച്ചി
വിമാനത്താവളം:
കൂടിയ
താപനില-34
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
27
ഡിഗ്രി
സെൽഷ്യസ്
കോട്ടയം
(ആർബി):
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
25
ഡിഗ്രി
സെൽഷ്യസ്
കോഴിക്കോട്:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
28
ഡിഗ്രി
സെൽഷ്യസ്
പാലക്കാട്:
കൂടിയ
താപനില-
38
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
28
ഡിഗ്രി
സെൽഷ്യസ്
പുനലൂർ:
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
23
ഡിഗ്രി
സെൽഷ്യസ്
തിരുവനന്തപുരം
എപി:
കൂടിയ
താപനില-
34
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
തിരുവനന്തപുരം
സിറ്റി:
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
27
ഡിഗ്രി
സെൽഷ്യസ്
വെളളാനിക്കര:
കൂടിയ
താപനില-
38
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള,
കർണാടക,
ലക്ഷദ്വീപ്
തീരങ്ങളിൽ
മൽത്സ്യബന്ധനത്തിന്
തടസ്സമില്ല.
പ്രത്യേക
ജാഗ്രത
നിർദ്ദേശം
17.04.2021:
തെക്ക്-
കിഴക്ക്
ബംഗാൾ
ഉൾക്കടൽ
,
മധ്യ
കിഴക്ക്
ബംഗാൾ
ഉൾക്കടൽ
എന്നീ
സമുദ്ര
മേഖലകളിൽ
മണിക്കൂറിൽ
40
മുതൽ
50
കി.മീ.വേഗത്തിൽ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിനും
മോശം
കാലാവസ്ഥക്കും
സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ
പ്രദേശങ്ങളിൽ
മൽസ്യത്തൊഴിലാളികൾ
മത്സ്യബന്ധനത്തിനായി
പോകാൻ
പാടുള്ളതല്ല.
സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video