Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ മാത്രമല്ല, കുറച്ച് സ്വന്തം ബുദ്ധി കൂടി ഉപയോഗിക്കണം; ധവളപത്രത്തിനെതിരെ വീണ്ടും ഐസക്

സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ എഐ ഉപയോഗിച്ചു എന്ന ആരോപണം ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. എഐ എന്ന സാങ്കേതിക വിദ്യയ്ക്ക് എതിരല്ല എന്നും എന്നാല്‍ കോടതി ഉത്തരവുകളും ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ചട്ടങ്ങള്‍ പാലിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ആറുവരിപ്പാതയില്‍ കയറരുത്; കോഴിക്കോട് കര്‍ശന നിയന്ത്രണം
ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ആറുവരിപ്പാതയില്‍ കയറരുത്; കോഴിക്കോട് കര്‍ശന നിയന്ത്രണം

ധവളപത്രത്തിന്റെ ഗണ്യമായൊരു ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന വിമര്‍ശനത്തെ ട്രോളി തീര്‍ക്കാവുന്ന ഒന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പബ്ലിക് ഡൊമൈനില്‍ ഇല്ലാത്ത സര്‍ക്കാര്‍ വിവരങ്ങളാകുമ്പോള്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളുണ്ട് എന്നും അത് പാലിക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Kerala White Paper

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്്റ്റ് വായിക്കാം

നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നതിന് അഥവാ എഐ സാങ്കേതികവിദ്യയ്ക്ക് സിപിഐ(എം) എതിരാണോയെന്ന് ചില വിദ്വാന്മാര്‍ ചോദിച്ചു കണ്ടു. ധവളപത്രത്തിന്റെ ഗണ്യമായൊരു ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന എന്റെ വിമര്‍ശനത്തെ ട്രോളി തീര്‍ക്കാവുന്ന ഒന്നല്ല. എഐ ഇന്ന് വിസ്‌ഫോടനകരമായ രീതിയില്‍ ലോകസാമ്പത്തികത്തെയും ജീവിതത്തെയും മാറ്റിക്കൊണ്ടിരിക്കുകയാണ്.

സ്വര്‍ണം വീഴില്ല.. ഈ വര്‍ഷം തന്നെ ഗ്രാം വില 20000 കടക്കും!! ഇപ്പോള്‍ തന്നെ വാങ്ങിച്ചോ!
സ്വര്‍ണം വീഴില്ല.. ഈ വര്‍ഷം തന്നെ ഗ്രാം വില 20000 കടക്കും!! ഇപ്പോള്‍ തന്നെ വാങ്ങിച്ചോ!

അത് ഉപയോഗപ്പെടുത്താന്‍ പാടില്ലായെന്നു പറയാനുള്ള വിഡ്ഡിത്തം എനിക്ക് ഇല്ല. പബ്ലിക് ഡൊമൈനില്‍ ഇല്ലാത്ത സര്‍ക്കാര്‍ വിവരങ്ങള്‍ ആകുമ്പോള്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. അവ പാലിച്ചിട്ടുണ്ടോയെന്നാണ് കേരള സര്‍ക്കാരിനോടുള്ള ചോദ്യം. ഇതു സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരും കോടതികളും നല്‍കിയിട്ടുള്ളതാണ്. 195 പേജുള്ള ധവളപത്രത്തിന്റെ 40-79 പേജുകള്‍ എഐ നിര്‍മ്മിതമാണെന്നാണ് GPTZero കണ്ടെത്തിയത്.

ഇതില്‍ ട്രഷറി ക്യാഷ്, ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംങ്‌സ്, കമിറ്റഡ് എക്‌സ്‌പെന്‍ഡീച്ചര്‍ തുടങ്ങിയ കണക്കുകള്‍ സംബന്ധിച്ച വിശകലനമടങ്ങുന്ന അധ്യായം 2-ഉം ഉള്‍പ്പെടും. പ്രഥമദൃഷ്ടിയാല്‍ ഇത് ധനകാര്യ വകുപ്പ് നേരിട്ട് ചെയ്ത് വിദഗ്ദസമിതിക്ക് സമര്‍പ്പിച്ചതാകാനാണ് സാധ്യത. സര്‍ക്കാരിന്റെ വന്‍ തോതിലുള്ള ധനകാര്യ രേഖകള്‍ large language models (LLMs) വഴി പ്രോസസ് ചെയ്യേണ്ടി വന്നിട്ടുണ്ട്.

രാജയോഗം എന്ന് പറഞ്ഞാല്‍ ഇതാണ്.. ജൂണ്‍ 22 മുതല്‍ അളവറ്റ ധനം കൈയിലേക്ക്; ഈ രാശിക്കാരാണോ?
രാജയോഗം എന്ന് പറഞ്ഞാല്‍ ഇതാണ്.. ജൂണ്‍ 22 മുതല്‍ അളവറ്റ ധനം കൈയിലേക്ക്; ഈ രാശിക്കാരാണോ?

നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമപരമായ ബാധ്യതകളുമനുസരിച്ച് ധനകാര്യ രേഖകള്‍ LLMs വഴി പ്രോസസ് ചെയ്യാന്‍ പാടുള്ളതല്ല. ധനവകുപ്പിന്റെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകള്‍ എല്ലാവര്‍ക്കും സ്വതന്ത്രമായി ലഭ്യമാകും വിധം രേഖകളുടെ ദുരുപയോഗത്തിന് ഇത് ഇടയാക്കും. ദൈനം ദിന ക്യാഷ് ബാലന്‍സ് അടക്കമുള്ളവ ഇനി ആര്‍ക്കും ലഭ്യമാകും.
രഹസ്യ സ്വഭാവമുള്ള രേഖകള്‍ LLMകള്‍ ഉപയോഗിച്ച് പ്രോസസ് ചെയ്തത് ഗുരുതരമായ വീഴ്ചയാണ്.

രഹസ്യ രേഖകള്‍ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.
1. കേരള ഹൈക്കോടതി (2025 ജൂലൈ 19) ന് രഹസ്യ വിവരങ്ങള്‍ പൊതുവായ LLM കളില്‍ നല്‍കുന്നത് നിരോധിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജനറേറ്റിവ് എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ അപകട സാധ്യതകളെക്കുറിച്ചും ഹൈക്കോടതി വിധിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2. 2026 ല്‍ സുപ്രീം കോടതി തന്നെ എഐ ഒരു സഹായക ഉപകരണം മാത്രമാണ് എന്നും സുരക്ഷിതവും അംഗീകൃതവുമായ സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
3. കേന്ദ്ര സര്‍ക്കാര്‍, ധനമന്ത്രാലയം ഉള്‍പ്പടെ വിവിധ മന്ത്രാലയങ്ങള്‍ സര്‍ക്കാര്‍ ഡാറ്റയുടെ രഹസ്യ സ്വഭാവം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി chatgpt പോലുള്ള പൊതുവായ ജനറേറ്റിവ് എഐ ഉപകാരണങ്ങള ഔര്‍ദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

4. ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം 2023, ഔദ്യോഗിക രഹസ്യ നിയമം 1923 ഉം സെന്‍സിറ്റീവ് ആയ ഔദ്യോഗിക വ്യവരങ്ങളുടെ അനധികൃത പ്രോസസിംഗും ആശയവിനിമയവും തടയുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

5. കേരള ഡാറ്റ നിയമം 2025 അനുസരിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ സുരക്ഷിതവും ധാര്‍മികവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിത്തപരമായ എഐ ഉപയോഗം ഭരണ രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
ധവളപത്രം തയ്യാറാക്കിയ വിദഗ്ദര്‍ ധനകാര്യ വകുപ്പിന്റെ എഐ നിര്‍മ്മിത വിശകലനത്തെ വേണ്ടത്ര വിമര്‍ശനബുദ്ധിയാല്‍ പരിശോധിക്കാതെ സ്വീകരിച്ചൂവെന്നാണ് എനിക്ക് തോന്നുന്നത്.

കാരണം, ചില നിഗമനങ്ങള്‍ കേരള വികസനം സംബന്ധിച്ച് ഇവരൊക്കെ എഴുതിയിട്ടുള്ള നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ്. ചില ഉദാഹരണങ്ങള്‍ മാത്രം പറയട്ടെ:
കേരളത്തിലെ വികസനച്ചെലവിന്റെ തോത് ദേശീയശരാശരിയേക്കാള്‍ താഴ്ന്നതാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ധവളപത്രം എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ ഒന്ന് ഇതാണ്. ഒന്നു ചിന്തിച്ചാല്‍ കാരണം വ്യക്തമാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവ് കണക്കിലെടുത്തിട്ടില്ല.

പദ്ധതിച്ചെലവിന്റെ 3.8 ശതമാനമേ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി ചെലവാക്കുന്നുള്ളൂവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? (വിശ്വസിച്ച് ദുര്‍ബലവിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചുവെന്ന റിപ്പോര്‍ട്ട് ഒരു പത്രത്തില്‍ വായിച്ചു) ഇതിന്റെ സ്ഥിതിവിവര കണക്ക് പൊള്ളത്തരത്തെക്കുറിച്ച് ഇന്നലെ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.
കേരളം സര്‍ക്കാരിന്റെ വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് ചെലവഴിക്കേണ്ടി വരുന്നത് എന്ന ആരോപണം.

സര്‍ക്കാരിന്റെ മൊത്തം വരുമാനമല്ല തോത് കണക്കാക്കാന്‍ പരിഗണിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ തനതു വരുമാനം മാത്രമാണ്. കമ്മിറ്റഡ് എക്‌സ്‌പെന്‍ഡീച്ചര്‍ ഊതിവീര്‍പ്പിക്കാന്‍ അല്ലാതെ ഇത്തരമൊരു തെരഞ്ഞെടുപ്പിന് എന്ത് യുക്തി?
എഐ ഉപയോഗപ്പെടുത്തണം. പക്ഷേ, സാങ്കേതിവിദ്യയുടെ ഈ വികാസഘട്ടത്തില്‍ സ്വന്തം ബുദ്ധികൂടി ഉപയോഗിച്ചേ തീരൂ. മുന്‍കരുതലുകളും വേണം. ഇവ രണ്ടും ധവളപത്ര നിര്‍മ്മാണത്തില്‍ വേണ്ടത്ര ഉണ്ടായിട്ടുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+