കോടിയേരി തിരിച്ചുവരുന്നു, ആരോഗ്യനിലയില്‍ പുരോഗതി; ചിത്രങ്ങള്‍ പങ്കുവെച്ച് സിപിഎം നേതാക്കള്‍
ചെന്നൈ: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ചെന്നൈയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കോടിയേരി തിരിച്ചുവരുമോ എന്ന ചോദ്യങ്ങളും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. സിപിഎം നേതാക്കളും എംഎല്‍എമാരും കോടിയേരിയുടെ ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്. വികെ പ്രശാന്ത് എംഎല്‍എ അടക്കമുള്ളവരാണ് ഫോട്ടോകള്‍ പങ്കുവെച്ചത്.
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. പുറത്തുവന്നിരിക്കുന്നത് രണ്ട് ഫോട്ടോകളാണ്. കോടിയേരി പിഎ എംകെ റജുവാണ് ചിത്രം ആദ്യം പങ്കുവെച്ചത്.

റജുവും കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയില്‍ തന്നെയാണ് തുടരുന്നത്. ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായും, ഇതേ പുരോഗതി തുടര്‍ന്നാല്‍ രണ്ട് ആഴ്ച്ച കൊണ്ട് ആശുപത്രി വിടാനാകുമെന്നും കോടിയേരിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയും ഭാര്യയും ചെന്നൈയിലെത്തി കോടിയേരിയെ കണ്ടിരുന്നു.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നേതാക്കളെല്ലാം കോടിയേരിക്ക് ആശംസകളുമായി രംഗത്ത് വന്നിരുന്നു. മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്, കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്, അടക്കമുള്ള നേതാക്കളും കോടിയേരിക്ക് ശുഭാരോഗ്യ നേര്‍ന്നിരുന്നു.
അതേസമയം കോടിയേരിക്ക് പകരം എംകെ ഗോവിന്ദനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റത്. നരേത്തെ മുഖ്യമന്ത്രിയും ഭാര്യയും ഒരു മണിക്കൂറോളം അപ്പോളോ ആശുപത്രിയില്‍ ചെലവിട്ടിരുന്നു. ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. ഓഗസ്റ്റ് 29നായിരുന്നു കോടിയേരിയെ തുടര്‍ ചികിത്സകള്‍ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോടിയേരിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യ ഘട്ടത്തില്‍ പതിനഞ്ച് ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക.
തുടര്‍ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. വിദഗ്ധ ചികിത്സയിലൂടെ കോടിയേരി തിരിച്ചുവരുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications