സബ് കളക്ടര്‍ക്ക് തന്നിഷ്ടം!! റവന്യൂ വകുപ്പാണെങ്കില്‍ സ്വന്തം വഴിക്ക്!! സിപിഎമ്മിന് ദഹിക്കുന്നില്ല!!
മൂന്നാ ര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച കളക്ടറും സബ് കളക്ടറും തന്നിഷ്ട പ്രകാരം പെരുമാറുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ കോടിയേരി ആരോപിക്കുന്നത്.
തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന കളക്ടര്‍ക്കെതിരെയും സബ്കളക്ടര്‍ക്കെതിരെയും റവന്യൂ വകുപ്പിനെതിരെയും സിപിഎം സംസ്ഥാന സമിതിയിലും വിമര്‍ശനം.
കുടിയേറ്റം ഒഴിപ്പിക്കല്‍ വിഷയത്തിലെ സിപിഎം സിപിഐ എതിര്‍പ്പ് ഇതോടെ ശക്തമാകുന്നുവെന്നാണ് സൂചനകള്‍. മന്ത്രി ഇ ചന്ദ്ര ശേഖരന്റെ നടപടികളില്‍ അതൃപ്തിയുണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയിലും വ്യക്തമാക്കിയിരിക്കുകയാണ്.
സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കോടിയേരി ബാലകൃഷ്ണന് റവന്യൂ വകുപ്പിനെതിരെയും കളക്ടര്‍ക്കെതിരെയും സബ്കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ കളക്ടറും സബ്കളക്ടറും തന്നിഷ്ടപ്രകാരം പെരുമാറുന്നുവെന്നാണ് കോടിയേരി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

റിപ്പോര്‍ട്ട്
മൂന്നാ ര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച കളക്ടറും സബ് കളക്ടറും തന്നിഷ്ട പ്രകാരം പെരുമാറുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ കോടിയേരി ആരോപിക്കുന്നത്. സബ്കളക്ടറുടെ നടപടികളെ കേരളം ഒന്നടങ്കം പ്രശംസിക്കുമ്പോഴാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മികച്ച ജന പിന്തുണയാണ് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുള്ളത്.

ഇ ചന്ദ്രശേഖരനെതിരെ
റവന്യൂ വകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റവന്യൂ വകുപ്പ് ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. കൂടിയാലോചനകളില്ലാതെയാണ് വകുപ്പ് മുന്നോട്ടു പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

മൂന്നാര്‍ വിഷയത്തിലും
പല വിഷയങ്ങളിലുമുളള സിപിഎം സിപിഐ പോര് മൂന്നാര്‍ വിഷയത്തിലും മറനീക്കി പുറത്തു വന്നു കഴിഞ്ഞു. സിപിഐയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ തന്നെയാണ് മൂ്ന്നാര്‍ വിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

പിന്തുണച്ച് സിപിഐ
തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്ത്താനറിയാമെന്ന തരത്തിലുള്ള സൂചനകള്‍ കഴിഞ്ഞ ദിവസം പിണറായി വിജയന് നല്‍കിയിരുന്നു. ഇത് കളക്ടറെയും സബ്കളക്ടറെയും ഉദ്ദേശിച്ച് തന്നെയായിരുന്നു. എന്നാല്‍ സബ്കളക്ടര്‍ക്ക് പിന്തുണയുമായി സിപിഐ രംഗത്തുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പറയുന്നത്.

വിഎസ് സിപിഐക്കൊപ്പം
മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ തുടക്കത്തില്‍ തന്നെ സിപിഎം രംഗത്തെത്തിയിരുന്നു. സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് കളക്ടര്‍ക്കെതിരെ പ്രതിഷേധം നടന്നത്. രാജേന്ദ്രന് സബ്കളക്ടറെ ഭീഷണിപ്പെടുത്തിയപ്പോള്‍ രാജേന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കലിനെ പിന്തുണച്ച വിഎസ് സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്തു.

ആഞ്ഞടിച്ച്
പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് കൈയ്യേറിയ സ്ഥലത്തെ കുരിശ് സബ് കളക്ടറുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയിരുന്നു. ഇതോടെയാണ് എതിര്‍പ്പ് പരസ്യമാക്കി പിണറായി രംഗത്തെത്തിയത്. സബ്കളക്ടറുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നടപടിയെ പിണറായി അങ്ങേയറ്റം വിമര്‍ശിക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications