കോഴിക്കോട്-വയനാട് തുരങ്കപാത കേരളം ഒറ്റയ്ക്ക് നിര്‍മിക്കുമെന്ന് ഗഡ്കരി; 'കേന്ദ്രസഹായം ചോദിച്ചിട്ടില്ല'
ന്യൂഡല്‍ഹി: കോഴിക്കോട് - വയനാട് തുരങ്കപാത പദ്ധതിക്കായി കേരള സര്‍ക്കാരില്‍ നിന്ന് സാമ്പത്തികമോ സാങ്കേതികമോ ആയ സഹായത്തിനുള്ള ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ കെ രാധാകൃഷ്ണന് എംപിയുടെ ചോദ്യത്തിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'രാജ്യത്തെ ദേശീയ പാതകളുടെ വികസനത്തിനും പരിപാലനത്തിനും പ്രാഥമികമായി ഉത്തരവാദിത്തം കേന്ദ്ര ഗതാഗത മന്ത്രാലയത്തിനാണ്,' മന്ത്രി പറഞ്ഞു. എന്നാല്‍ കോഴിക്കോടും വയനാടും തമ്മിലുള്ള ഇരട്ട-ട്യൂബ്, നാലുവരി ഹൈവേ തുരങ്കത്തിന്റെ നിര്‍മ്മാണത്തെ കേന്ദ്രം പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, പദ്ധതിക്കായി കേരളം ഇതുവരെ ഒരു കേന്ദ്ര, സാങ്കേതിക സഹായവും തേടിയിട്ടില്ലെന്ന് ഗഡ്കരി പറഞ്ഞു.

കോഴിക്കോടും വയനാടും തമ്മിലുള്ള ഒരു പ്രധാന റൂട്ട് മെച്ചപ്പെടുത്തല്‍ ലിങ്കായി വിഭാവനം ചെയ്തിരിക്കുന്ന 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം നിലവില്‍ കേരള സര്‍ക്കാര്‍ സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 8.73 കിലോമീറ്റര്‍ ആണ് ഇതിന്റെ ദൂരം. സംസ്ഥാന റോഡില്‍ നിന്നാണ് ഈ പാത വികസിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സാമ്പത്തിക-സാങ്കേതിക സഹായത്തിനുള്ള ഒരു നിര്‍ദ്ദേശവും കേരള സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അതേസമയം നിലവിലുള്ള താമശ്ശേരി ചുരത്തിന്റെ മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിപിആറിന്റെ ഫലം, ഗതാഗത സാന്ദ്രത, പിഎം ഗതി-ശക്തി മാസ്റ്റര്‍ പ്ലാനുമായുള്ള സിനര്‍ജി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കും.
കേരളത്തിലെ വയനാടിനും കര്‍ണാടകയിലെ ബെംഗളൂരുവിനും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതി അത്യാവശ്യമാണെന്നും നിലവിലുള്ള താമരശ്ശേരി ചുരം റോഡിലെ യാത്രാ സമയവും വാഹന തിരക്കും ഗണ്യമായി കുറയ്ക്കുമെന്നും അതിനാല്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയില്‍-കല്ലടി-മേപ്പാടി നാലുവരി തുരങ്ക പാതയാണ് നിര്‍മാണം പുരോഗമിക്കുന്നത്.
തുരങ്ക പാത നിര്മാണണത്തിനായി പാറ ഖനനം, ലേബര്‍ ക്യാമ്പുകള്‍, പ്രഥമശുശ്രൂഷാ കേന്ദ്രങ്ങള്‍, ഓഫീസ് കണ്ടെയ്നറുകള്‍ എന്നിവയ്ക്കുള്ള യന്ത്രങ്ങള്‍ ഇതിനകം മരിപ്പഴയിലെ പദ്ധതി സ്ഥലത്ത് എത്തിയിട്ടുണ്ട്. 2134 കോടി രൂപ ചെലവില്‍ കണക്കാക്കുന്ന ഈ തുരങ്ക പാത പൂര്‍ത്തിയാകുമ്പോള്‍, താമരശ്ശേരി ചുരത്തിലെ നിലവിലുള്ള ഗതാഗത പ്രശ്നങ്ങള്‍ വളരെയധികം ലഘൂകരിക്കും.
ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡിനാണ് തുരങ്ക പാത പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ നല്‍കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മേല്‍നോട്ടം വഹിക്കുന്ന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ധനസഹായം നല്കുന്നു. നാല് വര്‍ഷത്തിനുള്ളില്‍ തുരങ്കം പൂര്‍ണമായും പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.
വയനാട് വശത്ത് 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കത്തിന്റെ നിര്‍മ്മാണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇത് മേപ്പാടി-കല്ലടി-ചൂരല്‍മല റോഡുമായി (SH59) ബന്ധിപ്പിക്കും. കോഴിക്കോട് ജില്ലയില്‍ ഇത് മറിപ്പുഴ-മുത്തപ്പന്‍പുഴ-ആനക്കാംപൊയില്‍ റൂട്ടുമായാണ് ബന്ധിപ്പിക്കുക. ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായിരിക്കും ഈ തുരങ്കപാത.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications