എസ് രാജേന്ദ്രന് ബിജെപിയിലേക്കെന്ന് സൂചന; പ്രകാശ് ജാവദേക്കറെ ഡല്‍ഹിയിലെത്തി കണ്ടു
ന്യൂഡല്‍ഹി: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന് ബിജെപിയിലേക്കെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രന് ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. ജാവദേക്കറുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. നേരത്തെ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ എസ് രാജേന്ദ്രന് പങ്കെടുത്തിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജേന്ദ്രന് കണ്‍വെന്‍ഷനിലെത്തിയത്. ദേവികുളം നിയോജക മണ്ഡലത്തിലായിരുന്നു കണ്വെന്ഷന് നടന്നത്. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ജാവദേക്കറിനെ രാജേന്ദ്രന് കാണുന്നത്.

സിപിഎം അംഗത്വം പുതുക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രന് അറിയിച്ചിരുന്നു. ബിജെപി നേതാക്കള്‍ നേരത്തെ തന്നെ സമീപിച്ചിരുന്നുവെന്ന് എസ് രാജേന്ദ്രന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും, തന്നെ സംബന്ധിച്ച വിഷയങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ പാര്‍ട്ടിക്ക് സമയം ലഭിച്ചിരുന്നുവെന്നായിരുന്നു രാജേന്ദ്രന് പ്രതികരിച്ചത്.
ചതിയന്മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും, അതുകൊണ്ടാണ് അംഗത്വം പുതുക്കാന്‍ താല്പര്യമില്ലാത്തതെന്നുമായിരുന്നു രാജേന്ദ്രന് പറഞ്ഞത്.അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടന്നത്. തമിഴ്നാട്ടിലെ നേതാക്കളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
എസ് രാജേന്ദ്രന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും ഡല്‍ഹിയില്‍ തന്നെയാണ് ഉള്ളത്. കെ സുരേന്ദ്രന് അടക്കമുള്ള സംസ്ഥാന നേതാക്കളും തലസ്ഥാന നഗരിയിലുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവും.
പ്രാദേശികമായ നേതൃസ്ഥാനം അടക്കം രാജേന്ദ്രന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന സിപിഎം നേതാവായ എംഎം മണിയും, ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും രാജേന്ദ്രന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് നിബന്ധനകള്‍ രാജേന്ദ്രന് മുന്നോട്ട് വെച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications