Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പലത്തില്‍ പോകുന്നവരെ മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റി നിർത്തിയാല്‍ മോദിയെ തോല്‍പ്പിക്കാനാവില്ല:ആന്റണി

2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഭൂരിപക്ഷ സമുദായത്തെ കോൺഗ്രസ് ഒപ്പം കൂട്ടണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ബി ജെ പിക്കെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മതിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്ഥാരിക്കുകയായിരുന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഹിന്ദുക്കളാണെന്നും ഈ ഭൂരിപക്ഷ സമുദായത്തെ "നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തിൽ" അണിനിരത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാസിസത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും

ഫാസിസത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഭൂരിപക്ഷ സമുദായത്തെ ഒപ്പം കൂട്ടണം. ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഹിന്ദു സമുദായത്തിൽപ്പെട്ടവർ ക്ഷേത്രങ്ങളിൽ പോകുമ്പോഴോ തിലകമോ ബിന്ദികളോ ധരിക്കുമ്പോഴോ ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആന്റണി പറഞ്ഞു.

ഹിന്ദു ഭൂരിപക്ഷത്തെയും ന്യൂനപക്ഷങ്ങളെയും പാർട്ടിയിലേക്ക്

ഹിന്ദു ഭൂരിപക്ഷത്തെയും ന്യൂനപക്ഷങ്ങളെയും പാർട്ടിയിലേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങളെ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ ലൈനിന്റെ ഭാഗമായി ചിത്രീകരിക്കുന്നത് മോദിയെ മാത്രമേ സഹായിക്കൂകയുള്ളു. ഇത് എല്ലാവരും മനസ്സില്‍ ഓർത്തിരിക്കണമെന്നും കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് ജന്മവാർഷിം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആന്റണിയുടെ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാനൽ പാർട്ടിയുടെ പരാജയം പരിശോധിച്ചിരുന്നു. മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ന്യൂനപക്ഷ അനുകൂലികളായി തിരിച്ചറിയപ്പെട്ട കോൺഗ്രസിന്റെ സാധ്യതകളെ ബാധിച്ചുവെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. പാർട്ടിയുടെ "ന്യൂനപക്ഷ പ്രീണന നയവും" വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും അന്നത്തെ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

Hair Growth: ഇനി താരനൊരു പ്രശ്നമല്ല, മുടിയും വളരും: ഇതാ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന 5 ടിപ്സുകള്‍

 ആന്റണിയുടെ പരാമർത്തില്‍ മുസ്ലിം ലീഗ്

അതേസമയം, ആന്റണിയുടെ പരാമർത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പടേയുള്ള കക്ഷികള്‍ എങ്ങനെ നോക്കിക്കാണും എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങൾ ശക്തമായി സംഘടിതരാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കൂട്ടായ വിലപേശലിലൂടെ അവർ സർക്കാരിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങളും ആനുകൂല്യങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ന്യൂനപക്ഷ സമുദായങ്ങൾ സംസ്ഥാനത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ തലങ്ങളിൽ ആധിപത്യം പുലർത്തുന്നു. അത് അനുവദിക്കാനാവില്ല." എന്നുമായിരുന്നു ആന്റണിയുടെ നേരത്തേയുള്ള പ്രസ്താവന.

 എകെ ആന്റണിയുടെ പ്രസ്താവനയെ

അതേസമയം, എകെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ് കെ മുരളീധരന്‍ രംഗത്തെത്തി. ഹിന്ദുമതത്തില്‍ മൃദുഹിന്ദുത്വം തീവ്ര ഹിന്ദുത്വം എന്നൊന്നില്ല. പൊതുവായി ലോകത്തിന്റെ നന്മയാണ് എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത്. ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നത് സിപിഐഎം ആണെന്നുമായിരുന്നു കെ മുരളീധരന്റ പ്രതികരണം.

രാഹുല്‍ഗാന്ധി അമ്പലത്തില്‍ പോകുന്നുവെന്നാണ്

രാഹുല്‍ഗാന്ധി അമ്പലത്തില്‍ പോകുന്നുവെന്നാണ് സ്ഥിരം സിപിഐഎമ്മിന്റെ പരാതി. ഇത് മൃദു ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നും പ്രചരിപ്പിക്കുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അവര്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. ഇത്തരമൊരു വ്യാഖ്യാനം ഹിന്ദു മതത്തിന്റെ ഹോള്‍സെയില്‍ ബിജെപിക്ക് വിട്ടുകൊടുക്കുന്നതിന് തുല്ല്യമാണ്. ക്ഷേത്രങ്ങളില്‍ ഭരണസമിതി ചേരണമെന്ന് സിപിഐഎം പറയാറുണ്ട്. കോണ്‍ഗ്രസിനകത്ത് വിശ്വാസികള്‍ക്ക് സ്ഥാനമുണ്ട്. ഭൗതികവാദികള്‍ക്കും സ്ഥാനമുണ്ട്. പരസ്പരം ബഹുമാനിച്ച് പോകണം.

കുറി തൊടാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല.

കുറി തൊടാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണണം, മതത്തെ മതമായി കാണണം. ആ നിലപാടാണ് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വീകരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നത്. മൃദുഹിന്ദുത്വം, ന്യൂനപക്ഷ പ്രീണനം എന്നൊന്നും പറയുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. എല്ലാവര്‍ക്കും അവകാശങ്ങള്‍ വകവെച്ചുകൊടുക്കണം. അതാണ് ഇന്നലെ എകെ ആന്റണി പറഞ്ഞത്. സമൂഹത്തെ വിഭജിക്കാന്‍ ബിജെപിക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ വളംവെച്ചുകൊടുക്കരുത്. ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നയാളാണ് കുറി തൊടുന്നയാളാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+