മനീഷ് സിസോദിയ അറസ്റ്റ്: കത്തയച്ചവരെല്ലാം അഴിമതിക്കാർ: കെ.സുരേന്ദ്രൻ
അഴിമതിക്കെതിരായ കേന്ദ്രസർക്കാരിന്റെ പോരാട്ടങ്ങളെ ദുർബലപ്പെടുത്താൻ അഴിമതിക്കാരുടെ സഖ്യമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സുരേന്ദ്രൻ

ദില്ലി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ദില്ലി മദ്യനയത്തിലെ അഴിമതി കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പ്രതിപക്ഷ നേതാക്കൾ എല്ലാവരും അഴിമതി ആരോപണവിധേയരാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നാളെ തങ്ങൾക്കെതിരായ കേസുകളിലും സമാനമായ നടപടിയുണ്ടാകുമെന്ന ഭയത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒന്നിച്ചു നീങ്ങുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
അഴിമതിക്കെതിരായ കേന്ദ്രസർക്കാരിന്റെ പോരാട്ടങ്ങളെ ദുർബലപ്പെടുത്താൻ അഴിമതിക്കാരുടെ സഖ്യമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതിന് തുല്ല്യമാണ് ഇവരുടെ നിലപാടുകൾ. ഒരു തെളിവുമില്ലാതെ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തെന്നാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നല്ലൊ. അന്വേഷണം തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിർക്കുന്നത്. ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതി. രാജ്യത്ത് നടക്കുന്ന എല്ലാ അന്വേഷണങ്ങൾക്കുമെതിരെ നരേറ്റീവ് സൃഷ്ടിക്കാൻ പിണറായി വിജയനും സംഘവും ഇറങ്ങുന്നത് അഴിമതിക്കാരെ എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്താനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും അടക്കം ഒമ്പത് പ്രതിപക്ഷ പാർട്ടി നേതാക്കളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആർ ജെ ഡി, എൻ സി പി, ശിവസേന, നാഷനൽ കോൺഫറൻസ്, ബി ആർ എസ് നേതാക്കളായിരുന്നു കത്തിൽ ഒപ്പുവെച്ചത്. കോൺഗ്രസ്, ഇടത് പാർട്ടികൾ കത്തിൽ ഒപ്പുവെച്ചിരുന്നില്ല.
ഡൽഹി ഉപമുഖ്യമന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ വേട്ടയുടെ ഉദാഹരണമായി ഉയർത്തിക്കാണിക്കപ്പെടുമെന്നും കേന്ദ്ര ഏജൻസികളുടെ നിർലജ്ജമായ ദുരുപയോഗം ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്കുള്ള മാറ്റമാണ് കാണിക്കുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം അതേസമയം തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്തുണക്ക് അരവിന്ദ് കെജ്രിവാൾ പിണറായിയെ നന്ദിയും അറിയിച്ചിരുന്നു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..!












Click it and Unblock the Notifications