Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍: സെക്രട്ടേറിയറ്റ് ചേരണമെന്നതില്‍ വിട്ടുവീഴ്ചയില്ലാതെ ഒരു പക്ഷം, മുഖ്യവിഷയം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്

കോഴിക്കോട്: ഐഎന്‍എലിലെ തര്‍ക്കങ്ങള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കണം എന്ന സംസ്ഥാന പ്രസിഡന്റിന്റെ ആവശ്യത്തോട് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. എന്തായാലും വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരണം എന്ന ആവശ്യത്തില്‍ പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് ഉറച്ച് നില്‍ക്കുകയാണ്. പ്രവര്‍ത്തക സമിതി യോഗം മതിയെന്ന നിലപാടില്‍ ആയിരുന്നു കാസിം ഇരിക്കൂര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ആണ് അടുത്തതായി ഐഎന്‍എലില്‍ വലിയ തര്‍ക്കത്തിന് വഴിവക്കാന്‍ പോകുന്ന വിഷയം. വിശദാംശങ്ങള്‍...

വിട്ടുവീഴ്ച ചെയ്യുമോ

വിട്ടുവീഴ്ച ചെയ്യുമോ

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരണം എന്ന ഒരു വിഭാഗത്തിന്റെ നിലപാടിനോട് എതിര്‍ വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. പ്രവര്‍ത്തക സമിതി യോഗം നടക്കുന്ന ദിവസം, അതിന് മുമ്പായി അല്‍പ നേരത്തേക്ക് സെക്രട്ടേറിയറ്റ് യോഗം ചേരാമെന്ന നിര്‍ദ്ദേശം ഇവര്‍ മുന്നോട്ട് വച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത്രയും ചുരുക്കി സെക്രട്ടേറിയറ്റ് യോഗം നടത്താനാവില്ലെന്നാണ് എതിര്‍പക്ഷത്തിന്റെ നിലപാട്.

ഒരേ ദിവസം നടന്നാല്‍

ഒരേ ദിവസം നടന്നാല്‍

രണ്ട് കൂട്ടരും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും രണ്ട് സ്ഥലങ്ങളിലായി യോഗം നടക്കുകയും ചെയ്താല്‍ ഐഎന്‍എലിലെ പിളര്‍പ്പ് പൂര്‍ത്തിയാകും. അത്തരം ഒരു സാഹചര്യം ഇപ്പോഴുണ്ടായാല്‍ പാര്‍ട്ടിയെ മുന്നണിയില്‍ നിന്ന് തന്നെ പുറത്താക്കിയേക്കും. മന്ത്രിസ്ഥാനവും നഷ്ടപ്പെടും. അത്തരമൊരു സ്ഥിതി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. ജൂലായ് 25 ന് ആണ് പ്രവർത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്. അന്ന് തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റും നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിലും ഐഎന്‍എലിനുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണത്തിലും സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണത്തിലും വൈരുദ്ധ്യമുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നുണ്ട്. ഇതാണ് ഐഎന്‍എലില്‍ അടുത്ത തര്‍ക്കമായി ഉയരാന്‍ പോകുന്നത്.

ഇടതിനൊപ്പം

ഇടതിനൊപ്പം

സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് സ്‌കോളര്‍ഷിപ് വിഷയത്തില്‍ ഇടതുനിലപാടിന് ഒപ്പമാണ് നില്‍ക്കുന്നത്. ദേശാഭിമാനിയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുസ്ലീം ലീഗ് നിലപാടിനോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന നിലപാടാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത് എന്നൊരു ആക്ഷേപം എതിര്‍പക്ഷത്തിനുണ്ട്.

സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും

സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുകയാണെങ്കില്‍ അതില്‍ ഏറ്റവും പ്രധാന ചര്‍ച്ചയായി ഉയര്‍ന്നുവരിക ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം തന്നെ ആയിരിക്കുമെന്നാണ് ഐഎന്‍എലില്‍ നിന്നുള്ള വിവരം. സ്‌കോളര്‍ഷിപ്പ് വിവാദത്തിലെ നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലും സെക്രട്ടേറിയറ്റില്‍ നടന്നേക്കും.

 പിളര്‍പ്പിന്റെ വക്കില്‍

പിളര്‍പ്പിന്റെ വക്കില്‍

ഐഎന്‍എല്‍ പിളര്‍പ്പിന്റെ വക്കിലാണ് നില്‍ക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മന്ത്രിയും ഒരു വശത്തും സംസ്ഥാന പ്രസിഡന്റും മറ്റ് നേതാക്കളും മറുവശത്തും എന്ന മട്ടിലാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ കാര്യങ്ങള്‍. ഇത് പരസ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം ചോര്‍ന്ന വാട്‌സ്ആപ്പ് ശബ്ദരേഖ.

സിപിഎമ്മിന് അസംതൃപ്തി

സിപിഎമ്മിന് അസംതൃപ്തി

ജനറല്‍ സെക്രട്ടറി- മന്ത്രി അച്ചുതണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. സര്‍ക്കാരിനേയും മുന്നണിയേയും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന കര്‍ശന മുന്നറിയിപ്പും ഐഎന്‍എല്‍ നേതൃത്വത്തിന് സിപിഎം നല്‍കിയിട്ടുണ്ട്. എങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആകാത്ത വിധം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

ആദ്യമായി കിട്ടിയപ്പോള്‍

ആദ്യമായി കിട്ടിയപ്പോള്‍

മുസ്ലീം ലീഗ് പിളര്‍ന്ന് ഐഎന്‍എല്‍ രൂപീകരിച്ചതിന് ശേഷം എന്നും ഇടതുപക്ഷത്തിനൊപ്പമാണ് അവര്‍ നിന്നിട്ടുള്ളത്. ഇത്തവണ എംഎല്‍എ സ്ഥാനം ലഭിച്ചപ്പോള്‍ ആദ്യടേമില്‍ തന്നെ മന്ത്രിപദവിയും എല്‍ഡിഎഫ് നല്‍കി. മുന്നണിയിലും സര്‍ക്കാരിലും ഇത്രയും പരിഗണന ലഭിക്കുന്ന അതേ സമയത്താണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+