'ദാമോദര്ജിയ്ക്ക്' പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക്..അപ്പോള്‍'എല്ലാം ശരിയാക്കിയിട്ടുണ്ടല്ലേ'...
തിരുവനന്തപുരം: ഇടതുമുന്നണി അധികാരമേറ്റിട്ട് അധിക നാള് ആയിട്ടില്ലെങ്കിലും വിവാദങ്ങള്‍ക്ക് ഒരു കുറവും ഇല്ല. മുന്‍ അഡ്വക്കറ്റ് ജനറലും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ആയ എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചതാണ് അതിലെ ഏറ്റവും വലിയ വിവാദം.
സര്‍ക്കാരിന് എതിരായ കേസുകളില്‍ എംകെ ദാമോദരന്‍ എതിര് കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്നതാണ് പ്രശ്നം. അദ്ദേഹം സര്‍ക്കാരില്‍ നിന്ന് പ്രതിഫലം പറ്റാത്ത സ്ഥിതിയ്ക്ക് ഏത് കേസില്‍ വേണമെങ്കിലും ഹാജരാകാം എന്നാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത്.

എന്നാല്‍ പ്രതിഫലം പറ്റുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ വിഷയം. മുഖ്യമന്ത്രിയുടെ നിയമോപദേശകന് ഫയലുകള്‍ വിളിച്ച് വരുത്തി പരിശോധിയ്ക്കാനുള്ള അവകാശമുണ്ടോ എന്നതാണ് ചര്‍ച്ച. അങ്ങനെ ഒരു അധികാരവും എംകെ ദാമോദരന്‍ ഇല്ലെന്ന് പറഞ്ഞ് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പിഎം മനോജ് ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു.

എന്നാല്‍ എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കണ്ടാല്‍ ആര്‍ക്കും ചില സംശയങ്ങള്‍ തോന്നും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും അദ്ദേഹത്തിന് ഉണ്ടായിരിക്കും എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കോ- ടെര്‍മിനസ് വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍ തസ്തിക സൃഷ്ടിച്ചിട്ടുള്ളതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ആണ് ഉത്തരവില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.
ഇനി ഏതായാലും പിണറായി വിജയനും കൂട്ടരും ഇതിനുള്ള മറുപടി കണ്ടെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications