Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ മോദി പുടിന്‍ കൂടിക്കാഴ്ച: തീവ്രവാദം, കോവിഡ്, ചർച്ചയായത് വിവിധ വിഷയങ്ങള്‍

ദില്ലി: പാകിസ്താന്‍ ഉൾപ്പെട്ടെ അതിർത്തി കടന്നുള്ള തീവ്രവാദത്തെക്കുറിച്ച് ചർച്ച ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാട്മിർ പുടിനും. ഇക്കാര്യത്തില്‍ കർശനമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഇരു രാഷ്ട്ര നേതാക്കളും വ്യക്തമാക്കി. 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പുടിന്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയിരുന്നു. എസ്‌സി‌ഒ പ്രാദേശിക തീവ്രവാദ വിരുദ്ധ ഘടന മെച്ചപ്പെടുത്തുന്നതിലും പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന തീവ്രവാദ ഭീഷണികളെ പ്രതിരോധിക്കുന്നതിലും നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് പുടിനൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള 'പ്രത്യേകവും സവിശേഷ തന്ത്രപരമായ പങ്കാളിത്തത്തിന്റെ' സുസ്ഥിര പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. വിദേശ, പ്രതിരോധ മന്ത്രിമാരുടെ പരസ്പര സംഭാഷണത്തിന്റെ ആദ്യ യോഗവും സൈനിക, സൈനിക-സാങ്കേതിക സഹകരണത്തിനായുള്ള ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കമ്മീഷന്റെ യോഗവും ഡിസംബര്‍ 6 ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്നതിനെ അവര്‍ സ്വാഗതം ചെയ്തു.

putin

കൂടുതല്‍ സാമ്പത്തിക സഹകരണത്തിന്റെ ആവശ്യകത ഇരു നേതാക്കളും ഉന്നയിച്ചു. ഈ സന്ദര്‍ഭത്തില്‍, ദീര്‍ഘകാല പ്രവചനാതീതവും സുസ്ഥിരവുമായ സാമ്പത്തിക സഹകരണത്തിനുള്ള വളര്‍ച്ചയുടെ പുതിയ ചാലകങ്ങള്‍ക്കും അവര്‍ ഊന്നല്‍ നല്‍കി. ഇന്ത്യയുടെയും റഷ്യയുടേയും പരസ്പര നിക്ഷേപങ്ങളുടെ വിജയഗാഥയെ ഇരുവരും അഭിനന്ദിക്കുകയും കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി (ഐ എന്‍ എസ്ടി സി), നിര്‍ദിഷ്ട ചെന്നൈ-വ്ളാഡിവോസ്റ്റോക്ക് ഈസ്റ്റേണ്‍ സമുദ്ര ഇടനാഴി എന്നിവയും ചർച്ചയുടെ ഭാഗമായി. റഷ്യയുടെ വിവിധ പ്രദേശങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് റഷ്യയുടെ കിഴക്കന്‍ മേഖലയ്ക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി വലിയ അന്തര്‍-പ്രാദേശിക സഹകരണം രൂപീകരിക്കാനും ആലോചനയുണ്ട്. നിര്‍ണായക സമയങ്ങളില്‍ ഇരു രാജ്യങ്ങളും പരസ്പരം നല്‍കുന്ന മാനുഷിക സഹായം ഉള്‍പ്പെടെ, കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണത്തെയും നേതാക്കള്‍ അഭിനന്ദിച്ചു.

മഹാമാരിക്കു ശേഷമുള്ള ആഗോള സാമ്പത്തിക വീണ്ടെടുപ്പും അഫ്ഗാനിസ്ഥാനിലെ സാഹചര്യവും ഉള്‍പ്പെടെ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും പൊതുവായ കാഴ്ചപ്പാടുകളും ആശങ്കകളും പങ്കിടുന്നുകയും അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കും സഹകരണത്തിനുമായി എന്‍എസ്എ തലത്തില്‍ തയ്യാറാക്കിയ ഉഭയകക്ഷി റോഡ്മാപ്പിനെ അഭിനന്ദിക്കുകയും ചെയ്തു. പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുപക്ഷവും പൊതുവായ നിലപാടുകള്‍ പങ്കിടുകയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ബഹുമുഖ വേദികളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമ്മതിക്കുകയും ചെയ്തതായും അവര്‍ ചൂണ്ടിക്കാട്ടി. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരമല്ലാത്ത അംഗത്വത്തിനും 2021-ല്‍ ബ്രിക്സിന്റെ വിജയകരമായ അധ്യക്ഷതയ്ക്കും പ്രസിഡന്റ് പുടിന്‍ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. തുടർന്ന് ആര്‍ട്ടിക് കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തു തുടരുന്ന റഷ്യയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് നടി ഭാമ: ഗൗരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകർ

'ഇന്ത്യ-റഷ്യ: സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം' എന്ന തലക്കെട്ടിലുള്ള സംയുക്ത പ്രസ്താവനയില്‍ ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥയും സാധ്യതകളും ഉചിതമായി ഉള്‍ക്കൊള്ളുന്നു. സന്ദര്‍ശനത്തോടനുബന്ധിച്ച്, വ്യാപാരം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്ത്, പര്യവേക്ഷണം, സാംസ്‌കാരിക കൈമാറ്റം, വിദ്യാഭ്യാസം, ബഹിരാകാശം, ഭൂമിശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. 2022ലെ 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് പുടിന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+