'ഗോപന്‍ സ്വാമിയെ കൊതുക് കടിക്കാന്‍ പോലും സമ്മതിച്ചിട്ടില്ല': പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ കുടുംബം
തിരുവനന്തപുരം: മരണംകൊണ്ട് വിവാദ നായകനായി മാറിയ നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോർട്ട് റിപ്പോർട്ട് പുറത്ത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ട്. എന്നാല്‍ ഇതൊന്നും മരണകാരണം അല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവില്‍ പുറത്തുവന്ന റിപ്പോർട്ടില്‍ അസ്വാഭാവകമായി ഒന്നും കണ്ടെത്തിയിട്ടില്ല. വിശദമായ റിപ്പോര്‍ട്ടിനൊടുവിൽ മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ചതവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുമൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഗോപന് വാർധക്യസഹജമായ നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലിവർ സിറോസിസ് ബാധിതനായിരുന്ന ഗോപന്റെ ഹൃദയധമനികൾ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലിലെ അള്‍സർ ഗുരുതരമായ നിലയിലായിരുന്നു. വയറ്റില്‍ അസ്വഭാവികമായ ഗന്ധമില്ലെന്നും അതേസമയം ചെറുകുടൽ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ അഴുകിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

അതേസമയം ക്ഷേത്രപൂജകള്‍ക്കായി സ്ഥിരമായി ക്ഷേത്രത്തിലേക്ക് നടന്ന് വരുന്ന വ്യക്തിയായിരുന്നു ഗോപന്‍ സ്വാമിയെന്ന് കുടുംബം പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അവർ. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. കൃത്യമായ രീതിയില്‍ ആഹാരവും മരുന്നുമൊക്കെ കഴിക്കും. പ്രായംകൂടിയതിനാല്‍ കാഴ്ച്ചക്കുറവുണ്ടായിരുന്നു. കാലില്‍ മാത്രമാണ് ചെറിയ മുറിവുണ്ടായിരുന്നത്. അല്ലാത്ത രീതിയിലുള്ള ഒരു പ്രശ്നവും ശരീരത്തിലുണ്ടായിരുന്നില്ല. ഒരു കൊതുക് കടിക്കാന്‍ പോലും ഞങ്ങള്‍ അനുവദിച്ചിട്ടില്ല. അത്രയും നല്ല രീതിയിലാണ് മുന്നോട്ട് പോയത്. ദിവസം കുളിക്കുന്ന ആളാണെന്നും കുടുംബം പറയുന്നു.
ഗോപന്റെ മരണം സംബന്ധിച്ച് വലിയ വിവാദങ്ങളും ആരോപണങ്ങളും ഉയർന്നതിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം പിന്നീട് കുടുംബം വിപുമായ ചടങ്ങുകളോടെ ഗോപൻ സ്വാമിയെ വീണ്ടും സമാധിയിരുത്തി. കാവുവിളാകത്തെ കൈലാസനാഥ ക്ഷേത്രത്തിന് സമീപത്ത് ഒരുക്കിയ സമാധിപീഠത്തിലാണ് സന്ന്യാസിമാരുടെയും ഹൈന്ദവ സംഘടന പ്രതിനിധികളുടെയും നേതൃത്വത്തിൽ സമാധിയിരുത്തിയത്.
തന്റെ അച്ഛൻ ഗോപൻ സ്വാമി അല്ലെന്നും ദൈവമാണ് എന്നും മകൻ രാജസേനൻ അടക്കമുള്ള കുടുംബാഗങ്ങള്‍ ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. 'ദൈവത്തെ കാണാൻ ഒരുപാട് തീർത്ഥാടകർ എത്തുന്നുണ്ട് . തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണം. സമാധിയിരുത്തണമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് അച്ഛനെ ലോകം അറിഞ്ഞത്. ഒരുപാട് തീർത്ഥാടകർ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നുണ്ട്. ഭഗവാൻ എന്താണോ നിശ്ചയിക്കുന്നത് തീർച്ചയായും അത് നടക്കുന്നതായിരിക്കും. ഈശ്വരൻ നിശ്ചയിക്കുന്നതിന് അപ്പുറത്തേക്ക് ഈ ലോകത്ത് ഒന്നും ഇല്ല. എല്ലാ ജാതിമത വിഭാഗങ്ങളും ഈശ്വരനെ തൊഴാൻ ഇവിടെ എത്താം' രാജസേനന്‍ നേരത്തെ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications