കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു; പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്നു: വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ.പി ഹാഷിമിനെതിരായ ആര്‍.എസ്.എസ് ആക്രമണം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രകോപനം ഒന്നുമില്ലാതെയാണ് ഹാഷിമിനെ ആര്‍.എസ്.എസ് ഗുണ്ടകള്‍ ആക്രമിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ അക്രമം കൊണ്ട് നേരിടാന്‍ ആര്‍.എസ്.എസ് ശ്രമിച്ചാല്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

vd sathhesan

പാനൂര് മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളായി ആര്‍.എസ്.എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. ഇത് സംബന്ധിച്ച് പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഗുണ്ടകള്‍ക്ക് സൗകര്യമാകുന്നത്. ഫാസിസ്റ്റ് പ്രവര്‍ത്തികളിലൂടെ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ക്രിമിനലുകളെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

വധൂവരന്മാർ തമ്മില്‍ അടീന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി; ഷൂ കൊണ്ട് അടി, മുടിക്ക് കുത്തിപ്പിടുത്തംവധൂവരന്മാർ തമ്മില്‍ അടീന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി; ഷൂ കൊണ്ട് അടി, മുടിക്ക് കുത്തിപ്പിടുത്തം

പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നഗരസഭ കൗണ്‍സിലറുമായ കെ പി ഹാഷിമിന് നേരെ ഒരു പ്രകോപനവുമില്ലാതെയുണ്ടായ ആര്‍.എസ്.എസിന്റെ വധശ്രമം ക്രൂരവും നിന്ദ്യവുമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കുന്നത് വിനോദമായി കാണുന്ന സംഘപരിവാറിന്റെ അജണ്ട കേരളത്തില്‍ വിലപോകില്ല. പ്രത്യയശാസ്ത്രപരമായും ആശയപരമായും പൊതുസമൂഹത്തില്‍ ഇടം തേടാനുള്ള ഭഗീരഥ പ്രയത്‌നം അമ്പേ പാളിയപ്പോള്‍ ഫാസിസ്റ്റ് പ്രവണതയിലൂടെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള സംഘപരിവാറിന്റെ ശ്രമം ഉപേക്ഷിക്കുന്നതാണ് നല്ലത്. സ്വതന്ത്രമായ സംഘടന പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമമെങ്കില്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി നേരിടും.

അക്രമരാഷ്ട്രീയം കോണ്‍ഗ്രസ് ശൈലിയല്ല. രാജ്യത്തിന്റെ ഐക്യവും സമാധാനവും ബഹുസ്വരതയും തകര്‍ക്കുക എന്ന പ്രത്യയശാസ്ത്രത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാന്‍ എന്നും തടസ്സം നില്‍ക്കുന്നതും അവരുടെ വര്‍ഗീയ അജണ്ടകളെ പ്രതിരോധിച്ച് പരാജയപ്പെടുത്തുന്നതും കോണ്‍ഗ്രസാണ്. രാജ്യത്ത് ദ്വിരാഷ്ട്രാവാദം ആദ്യം ഉയര്‍ത്തിയത് ആര്‍എസ്എസാണ്. അതിനുപിന്നിലുള്ള അവരുടെ അജണ്ട ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കുക എന്നതായിരുന്നു. സംഘപരിവാരിന്റെ ആ സ്വപ്നം പൂവണിയാതെ പോയത് മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റും ഉയര്‍ത്തിപിടിച്ചതും കോണ്‍ഗ്രസ് തലമുറകളായി സംരക്ഷിച്ച് പോന്നിരുന്നതുമായ മതേതര കാഴ്ചപാട് ഒന്നുകൊണ്ട് മാത്രമാണ്. അതിന്റെ പക ഇന്നും സംഘപരിവാറുകാര്‍ കൊണ്ടു നടക്കുന്നു. അതിനാലാണ് ഗാന്ധിജിയെ വധിച്ചിട്ടും ജനഹലാല്‍ നെഹ്‌റു മരിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവരുടെ ഓര്‍മ്മകളെപ്പോലും സംഘപരിവാര്‍ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നത്.

മഹാത്മഗാന്ധിയും നെഹ്റുവും വഴിതെളിച്ച സത്യത്തിന്റെ പാതിയിലൂടെ നാടിന്റെ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും എന്നും പ്രതിജ്ഞാബദ്ധമാണ്.എല്ലാ ജനവിഭാഗങ്ങളെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരം. കോണ്‍ഗ്രസുകാരന്റെ അവസാന ശ്വാസം വരെയും ബഹുസ്വരത സംരക്ഷിക്കുന്നതിനും വര്‍ഗീയതയെ തുരത്തുന്നതിനും ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യും. കോണ്‍ഗ്രസിന്റെ മതേതര നിലപാടുകള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയക്ക് വിലങ്ങുതടിയാണ്. അതിനാലാണ് കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം ആര്‍എസ്എസും ബിജെപിയും തുടരെത്തുടരെ ഉയര്‍ത്തുന്നത്. ആര്‍എസ്എസ് ആശയങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തിയില്ല. അമ്പലങ്ങളുടെ മറപ്പറ്റി സംഘടന വളര്‍ത്താമെന്ന മൗഢ്യമാണ് കേരളത്തില്‍ ബിജെപിയെ നയിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട ആക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിനും പരിക്കേറ്റിരുന്നു. സന്ദീപിനെതിരെ അതിക്രമം ഉണ്ടായപ്പോള്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഹാഷിമിനെതിരായ വധശ്രമം തടയാമായിരുന്നു. അക്രമം തടയുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്. ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം ഒരുക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. സൈ്വര്യമായി വീടുകളില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് ഇന്ന് കേരളത്തില്‍. മുന്‍ പാര്‍ട്ടി സെക്രട്ടിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച ആര്‍എസ്എസുകാരെ രക്ഷിച്ച പിണറായി വിജയന്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കാനാണ് തുനിയുന്നതെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

English summary
Opposition Leader VD Satheesan Says Police protect RSS criminals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X