Get Updates
Get notified of breaking news, exclusive insights, and must-see stories!

തെങ്ങിന് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി ഉച്ചത്തില്‍ സംഗീതം വെച്ചിരുന്നു; സത്യമാണെന്ന് സുരേഷ് ഗോപി

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുരേഷ് ഗോപിയും കുടുംബവും വീട്ടിലാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തരുടെ അടുപ്പിന് അരികിലേക്ക് അമ്മ എത്തും എന്നാണ് വിശ്വാസം

suresh gopi

തിരുവനന്തപുരം: പണ്ട് കാലത്ത് തെങ്ങിന് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി സംഗീതം ഉച്ചത്തില്‍ വെച്ചിരുന്ന സമ്പ്രദായം ഉണ്ടായിരുന്നു എന്ന് നടനും രാജ്യസഭാ മുന്‍ എം പിയുമായ സുരേഷ് ഗോപി. ഉത്സവങ്ങളുടെ പേരിലായിരുന്നു ഇത് നടന്നിരുന്നത് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മരങ്ങള്‍ക്ക് കര സ്പര്‍ശം കൊടുത്താല്‍ പിറ്റേ ദിവസം തൊട്ട് അതിന്റെ പച്ചപ്പിന് കൂടുതല്‍ ഭംഗി വരും എന്ന് ഇക്കാലത്തും പറയാറുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.

സൈക്കോളജിയല്ല, സത്യം

സൈക്കോളജിയല്ല, സത്യം

ഇത് സൈക്കോളജിയല്ല എന്നും യാഥാര്‍ത്ഥ്യമാണ് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വീട്ടിലാണ് സുരേഷ് ഗോപിയും കുടുംബവും പൊങ്കാലയിടുന്നത്. കൊവിഡിനും മൂന്ന് വര്‍ഷം മുന്‍പ് തന്നെ തങ്ങള്‍ വീട്ടില്‍ പൊങ്കാലയിട്ട് തുടങ്ങിയിരുന്നു എന്ന് സുരേഷ് ഗോപിയുടെ ഭാര്യ രാധിക വ്യക്തമാക്കി. അമ്മയുമായി പോയി മടങ്ങി വരുമ്പോള്‍ ട്രാഫിക്കില്‍ പെട്ട് കൂടുതല്‍ നേരം കാറിലിരിക്കേണ്ടി വന്നത് ബുദ്ധിമുട്ടാകാറുണ്ട് എന്നും രാധിക പറഞ്ഞു.

നിവേദ്യം സ്വീകരിക്കാന്‍ ആറ്റുകാലമ്മ വരും

നിവേദ്യം സ്വീകരിക്കാന്‍ ആറ്റുകാലമ്മ വരും

അതേസമയം ഒരുപാട് പ്രഷര്‍ കൂടുന്നതുകൊണ്ട്, അങ്ങോട്ടുപോയി തിക്കിനും തിരക്കിനും ആക്കം കൂട്ടാതെ വീടുകളില്‍ തന്നെ പൊങ്കാലയിടുന്ന ഒരുപാട് പേരുണ്ട് എന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അത് മാതൃകയാക്കി കൊണ്ടാണ് നമ്മളും വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ തുടങ്ങിയത് എന്നും സുരേഷ് ഗോപി പറഞ്ഞു. നൈവേദ്യം സ്വീകരിക്കാന്‍ അമ്മ ഭക്തര്‍ക്കരികിലേക്ക് വരും എന്നൊരു വിശ്വാസമുണ്ടെന്നും അതാണ് നമ്മുടെ ആചാരത്തിന് ബലമേകുന്നത് എന്നും താരം പറഞ്ഞു.

ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവരെല്ലാം പൂരപ്പറമ്പുകളിലേക്കെത്തുന്നു

ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവരെല്ലാം പൂരപ്പറമ്പുകളിലേക്കെത്തുന്നു

അങ്ങനെയാണ് പൊങ്കാലയടുപ്പിന് അരികിലിരിക്കുന്ന ഓരോ ഭക്തരും വിചാരിക്കുന്നത്. വാഹനങ്ങള്‍ ദേശീയപാതയോരത്ത് അട്ടിയിട്ടിട്ട് ആളുകള്‍ പോയിരിക്കുന്നത് കാണുമ്പോള്‍ തനിക്ക് തോന്നിയത് രണ്ട് വര്‍ഷത്തെ ചങ്ങലയ്ക്കിടല്‍ ഒരു ബന്ധനമായി മനുഷ്യര്‍ക്ക് അനുഭവപ്പെട്ടു എന്നാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. വിശ്വാസിയാണെങ്കിലും അല്ലെങ്കിലും ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവരെല്ലാം ഇതുപോലുള്ള പൂരപ്പറമ്പുകളിലേക്കും പെരുന്നാളിനുമെല്ലാം ഓടി എത്തുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാവരുടെയും അവകാശം

എല്ലാവരുടെയും അവകാശം

അവര്‍ ജീവിതമാണ് അവിടെ ആഘോഷിക്കുന്നത് എന്നും ജീവിതത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. ഭൂമിയിലെ എല്ലാ ഉത്പ്പന്നങ്ങള്‍ക്കും വസ്തുക്കള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട് എന്നും മര്യാദാപൂര്‍ണമായ രീതികളിലൂടെയെല്ലാം സ്നേഹം കൈമാറണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. മനുഷ്യന്‍ മനുഷ്യനിലേക്കും മനുഷ്യന്‍ മരത്തിലേക്കും മനുഷ്യന്‍ മൃഗത്തിലേക്കും മനുഷ്യന്‍ മണ്ണിലേക്കും ആ സ്നേഹം പകര്‍ന്നേ മതിയാവൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+