Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഗ്മി നീലത്തിമിംഗലം ആദ്യമായി കേരള തീരത്ത്, ഇണയെ വിളിക്കുന്ന ശബ്ദം പിടിച്ച് ഗവേഷകർ

തിരുവനന്തപുരം: ഭക്ഷണം കഴിക്കാനും ഇണയെ കണ്ടെത്താനുമായി നീലത്തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദം കേരളത്തിലെ സമുദ്ര ഗവേഷണ ശാസ്ത്രജ്ഞർക്ക് ലഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജീവിയുടെ സഞ്ചാരപഥം കേരളതീരത്ത് ഉണ്ടായിട്ടുള്ളതായി തെളിയിക്കുന്ന ശബ്ദരേഖയാണ് ഗവേഷകർക്ക് ലഭിച്ചിരിക്കുന്നത്.'പിഗ്മി' വകഭേദങ്ങളിലുള്ള തിമിംഗലങ്ങളുടെ സാന്നിധ്യമാണ് കേരളതീരത്തുണ്ടായിരിക്കുന്നതെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗം പ്രൊഫസർ ഡോ. ബിജുകുമാർ 'വൺ ഇന്ത്യ മലയാളത്തോട്' പറഞ്ഞു.

ജോസഫിലൂടെ മലയാളി മനസിൽ ഇടംപിടിച്ച ആത്മിയയുടെ പുതിയ ചിത്രങ്ങൾ കാണാം

1

തിരുവനന്തപുരത്തെ പ്രധാന തീരദേശമേഖലയായ വിഴിഞ്ഞം - പൂവാർ തീരത്ത് നിന്ന് നാലു കിലോമീറ്ററിനുള്ളിലായി 50 മീറ്റർ താഴ്ചയിൽ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഫോൺ എന്ന ഉപകരണം പിടിച്ചെടുത്ത കടലിൻ്റെ ശബ്ദമാണ് പുറത്ത് വന്നിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ജീവിയുടെ ശബ്ദമാണ് കേരളതീരത്ത് ഉണ്ടായിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

2

ഭക്ഷണം കഴിക്കാനും, ഒത്തുചേരൽ സമയത്തിനും, ഇണയെ കണ്ടെത്താനുമാക്കെയാണ് തിമിംഗലങ്ങൾ ഇത്തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കാറുള്ളത്. ഇത്തരത്തിൽ രണ്ട് തിമിംഗലങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള ശബ്ദമാണ് സമുദ്രശാസ്ത്ര ഗവേഷകർക്ക് കേരള തീരത്ത് നിന്നും ലഭിച്ചിട്ടുള്ളത്.

ചെറിയ തരംഗദൈർഘ്യമുള്ള തിമിംഗലങ്ങളുടെ ശബ്ദമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം പ്രൊഫസർ ഡോ. ബിജുകുമാർ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു. ഒന്നിലധികം തിമിംഗലങ്ങളുടെ സാന്നിധ്യം കേരളതീരത്ത് ഉണ്ടെന്നും ഭക്ഷണം കഴിക്കാനും ഇണയെ കണ്ടെത്താനുമൊക്കെയാണ് ഇത്തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും ബിജുകുമാർ പറയുന്നു.

3

ഓരോ തിമിംഗലങ്ങളുടെയും ആവർത്തി ( ഫ്രീക്വൻസി ) വ്യത്യാസമായിരിക്കും. ഇന്ത്യൻ സമുദ്രങ്ങളിൽ കാണുന്ന 'പിഗ്മി' വകഭേദങ്ങളിലുള്ള നീലത്തിമിംഗലത്തിൻ്റെ ശബ്ദമാണ് കേരളതീരത്ത് ഉണ്ടായിരിക്കുന്നതെന്നും ഡോ. ബിജുകുമാർ വ്യക്തമാക്കി. അതേസമയം, മെയ് മാസത്തിലാണ് കടലിനടിയിൽ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഫോണിൽ ഇത്തരത്തിലുള്ള നീലത്തിമിംഗലങ്ങളുടെ ശബ്ദം പതിഞ്ഞിരിക്കുന്നതെന്ന് വ്യക്തമായി. ശബ്ദം ആൺ തിമിംഗലത്തിൻ്റെയാണോ, അതോ പെൺ തിമിംഗലത്തിൻ്റെയാണോ എന്നുള്ളത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

4

രണ്ടാഴ്ച മുൻപാണ് സമുദ്ര ഗവേഷണ കേന്ദ്രം കടലിനടിയിൽ സ്ഥാപിച്ചിരുന്ന ഹൈഡ്രോഫോൺ പുറത്തെടുത്ത് ശബ്ദങ്ങൾ പരിശോധിച്ചത്. നീലത്തിമിംഗലകളുടെ സാന്നിധ്യം കണ്ടതോടെ വിശദമായ പഠനത്തിന് തയ്യാറെടുക്കുകയാണ് സമുദ്രഗവേഷകർ. ശബ്ദം ലഭിച്ച സാഹചര്യത്തിൽ കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഇതിലൂടെ കഴിയുമെന്നാണ് സമുദ്രശാസ്ത്രഗവേഷകരുടെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+