'പ്രവാചക നിന്ദയിലൂടെ ഉദ്ദേശിക്കുന്നത് പ്രകോപനമാണ്, ഭിന്നിപ്പിക്കാൻ'; പാളയം ഇമാം വിപി സുഹൈബ് മൗലവി
തിരുവനന്തപുരം: നടത്തുന്നവർ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് പ്രകോപനമാണെന്ന് വ്യക്തമാക്കി പാളയം ഇമാം വി പി സുഹൈബ് മൗലവി. ഇത്തരം പ്രവൃത്തികളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം ഉണ്ടാകുന്നത്. ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മത സൗഹാർദം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഇങ്ങനെയുളള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നീതി പീഠങ്ങളും സർക്കാരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിൻമയെ നൻമ കൊണ്ടു തടയുക. അതാണ് വിശുദ്ധ ഖുർആന്റെ ആഹ്വാനം എന്നും ഇമാം വി പി സുഹൈബ് മൗലവി വ്യക്തമാക്കി. ബലി പെരുന്നാൾ ദിന ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം പൊതു ജനങ്ങൾക്ക് ഈ സന്ദേശം നൽകിയത്.

പാളയം ഇമാം വിപി സുഹൈബ് മൗലവിയുടെ വാക്കുകൾ ;-
'പ്രവാചക നിന്ദയിൽ വിശ്വാസികൾ വശംവദരാകരുത്. ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് പ്രകോപനം സൃഷ്ടിക്കാനാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനാണ്. ഇതിന് വേണ്ടിയാണ് ചിലർ ശ്രമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മത സൗഹാർദം ചോദ്യം ചെയ്യപ്പെട്ടു. ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതി പീഠങ്ങളും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.
സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് ഇത്തരക്കാർ ഉദ്ദേശിക്കുന്നത് എങ്കിൽ ആ പ്രകോപനത്തിന് നമ്മൾ വശംവദരാകരുത്. കാരണം പ്രവാചക നിന്ദ പോലുള്ള കാര്യങ്ങൾ സമൂഹത്തിൽ നടത്തുമ്പോൾ ആരൊക്കെ അതുചെയ്യുന്നുണ്ടോ അവരെല്ലാം ഉദ്ദേശിക്കുന്നത് ഒരു വിഭാഗം വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കുകയും അതിലൂടെ ഭിന്നതയുണ്ടാക്കാനുമാണ്.
ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നീതി പീഠവും സർക്കാരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മഹാൻമാർ ഏത് മതസ്ഥർ ആയാലും ബഹുമാനിക്കപ്പെടണം. തിൻമയെ നൻമ കൊണ്ടു തടയുക. അതാണ് വിശുദ്ധ ഖുർആൻറെ ആഹ്വാനം പറയുന്നത്. അതാണ് സർഗാത്മകമായ പ്രതിരോധം. സുപ്രീംകോടതി അടക്കം ഇതിൽ ഇടപെട്ടിട്ടുണ്ട്.
ഇപ്പോൾ ഇന്ത്യയിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിൽ ആണ് ഉളളത്. ഗ്യാൻ വാപി മസ്ജിദ് പളളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണം. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുക. രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണ്. അതിന്റെ നിജ സ്ഥിതി വ്യക്തമാകണം. യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. ഇത്തരം കലാപങ്ങൾ പ്രവാചക സ്നേഹമല്ല. പ്രവാചക സ്നേഹത്തിന്റെ പേരിൽ ആരും ആരെയും കൊല ചെയ്യരുത്.
രാജ്യത്ത് മുസ്‍ലിമുകൾ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണ്. ഇവിടുളള വിശ്വാസികൾ അവൻ അവന്റെ നാടിന് വേണ്ടി തന്നെ പ്രാർഥിക്കാൻ തയ്യാറാകണം. നമ്മൾ ഇന്ത്യാ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ക്ഷമകെട്ട് പ്രതികരിക്കരുത്. ക്ഷമയോട് കൂടി പ്രാർഥിക്കാൻ തയ്യാറാകണം.
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications