Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി, മടങ്ങവേ കുഴഞ്ഞു വീണു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി. സെക്രട്ടേറിയറ്റില്‍ കുടുംബത്തിനൊപ്പം എത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് യുവതി ലൈംഗിക പീഡന പരാതി നല്‍കിയത്. പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ യുവതി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റൽ തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് കൈമാറി. അതിനിടെ പരാതി നൽകി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മടങ്ങവേ യുവതി കുഴഞ്ഞുവീണുവെന്നും റിപ്പോർട്ടുകളുണ്ട്.

പരാതിക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിട്ടുണ്ട്. ''കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും.നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും'' എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പരാതിക്കാരിയായ യുവതിയെ ഗര്‍ഭിണിയാക്കിയതിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും അടക്കമുളള ആരോപണങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുളളത്. ഇതുമായി ബന്ധപ്പെട്ട് ഓഡിയോ സന്ദേശങ്ങളും ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളും പുറത്ത് വന്നിരുന്നു.

അതിന് ശേഷം ഹു കെയേഴ്‌സ് എന്നുളള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം വിവാദമായിരുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ മാത്രമേ ഉളളൂ എന്നും പരാതി ഇല്ലെന്നും പരാതി ഉണ്ടെങ്കില്‍ അതിന് മറുപടി പറയാം എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നത്. ഇതിന് പിന്നാലെ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണവും നടന്നിരുന്നു. പരാതിക്കാരിയായ യുവതിയെ കൂടാതെ മറ്റ് ചില യുവതികളും രാഹുലിന് എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അതിനിടെ പാര്‍ട്ടിക്കുളളിലും രാഹുലിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്‍ കഴിഞ്ഞ ദിവസം ആരോപിച്ചതും വിവാദമായി.

rahul

ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും രാഹുലിന് രാജി വെച്ച് പുറത്തിറങ്ങേണ്ടി വന്നു. എന്നാല്‍ പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സസ്‌പെന്‍ഷനിലിരിക്കുമ്പോഴും രാഹുല്‍ കോണ്‍ഗ്രസ് വേദികളിലും പരിപാടികളിലും പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അതേസമയം ഷാഫി പറമ്പില്‍ അടക്കം വലിയൊരു വിഭാഗം രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായും രംഗത്തുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ശക്തമായ നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എടുത്തുവെങ്കിലും രാഹുലിനെ പിന്തുണച്ച് കൊണ്ടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. രാഹുല്‍ നിരപരാധിയാണെന്നും സസ്‌പെന്‍ഡ് ചെയ്തത് തന്റെ അറിവോടെ അല്ലെന്നും രാഹുലിനൊപ്പം വേദി പങ്കിടും എന്നുമാണ് കെ സുധാകരന്‍ വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+