Get Updates
Get notified of breaking news, exclusive insights, and must-see stories!

അവന്‍ പ്രസിഡന്റായാല്‍ വടക്കാഞ്ചേരിക്കാര്‍ക്ക് വൈറ്റ് ഹൗസില്‍ കയറാമെന്ന് വിവേക് രാമസ്വാമിയുടെ കുടുംബം

വിവേക് എല്ലാ വര്‍ഷവും മുമ്പ് ഇവിടെ വരാറുണ്ടായിരുന്നു. കോളേജിലും, സ്‌കൂളിലുമൊക്കെ പഠിക്കുന്ന സമയത്ത് ഇവിടെ വരാറുണ്ടായിരുന്നു. പിന്നീട് ബിസിനസൊക്കെ തുടങ്ങിയ സമയത്താണ് തിരക്കായത്.

vivek

പാലക്കാട്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു അമേരിക്കന്‍ മലയാളി വിവേക് രാമസ്വാമി നടത്തിയത്. വിവേകിന്റെ തായ് വേരുകള്‍ ഇപ്പോഴും കേരളത്തില്‍ സജീവമാണ്. അവരെല്ലാം ഈ പ്രഖ്യാപനത്തില്‍ വലിയ ആവേശത്തിലാണ്.

കുട്ടിക്കാലം മുതലേ അവന് അമേരിക്കന്‍ പ്രസിഡന്റാവണം, പബ്ലിക് ഫിഗറാവണം എന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് വിവേകിന്റെ കുടുംബം പറയുന്നു. അവന്റെ ആഗ്രഹമാണ് ഇതോടെ സഫലീകരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

കേരളത്തിലെ പാലക്കാട് നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേകിന്റെ രക്ഷിതാക്കള്‍. വിവേകിന്റെ പിതാവ് ഗണപതി രാമസ്വാമി എഞ്ചിനീയറാണ്. അമ്മ ഗീത സൈക്യാട്രിസ്റ്റാണ്.

vivek

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് വിവേക് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ തറവാടാണ് പാലക്കാട്ടുള്ളത്. വലിയ സര്‍പ്രൈസായിരുന്നു വിവേകിന്റെ സ്ഥാനാര്‍ത്ഥിത്വം.

പക്ഷേ എപ്പോഴെങ്കിലും ഇതുപോലൊന്ന് വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നുവെന്നും വിവേകിന്റെ ബന്ധുക്കള്‍ പറയുന്നു. പഠിക്കുന്ന കാലത്തേ പലതരം ബന്ധങ്ങള്‍ വിവേകിനുണ്ടായിരുന്നു.

സെനറ്റര്‍മാരും, കോണ്‍ഗ്രസ് അംഗങ്ങളുമെല്ലാം അവന്റെ സുഹൃത്തുക്കളായുണ്ടായിരുന്നു. നല്ലൊരു പ്രാസംഗികനുമായിരുന്നു വിവേക്. അതുകൊണ്ട് ഇത് പ്രതീക്ഷിച്ചതാണെന്നും വിവേക് രാമസ്വാമിയുടെ ബന്ധുക്കള്‍ പറയുന്നു.

വിവേക് എല്ലാ വര്‍ഷവും മുമ്പ് ഇവിടെ വരാറുണ്ടായിരുന്നു. കോളേജിലും, സ്‌കൂളിലുമൊക്കെ പഠിക്കുന്ന സമയത്ത് ഇവിടെ വരാറുണ്ടായിരുന്നു. പിന്നീട് ബിസിനസൊക്കെ തുടങ്ങിയ സമയത്താണ് തിരക്കായത്.

2015ലാണ് അവന്‍ അവസാനമായി വന്നതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതിനിടയില്‍ മൂന്ന് വര്‍ഷം കൊവിഡ് വന്നു. മക്കളുടെ ജനനം കൂടി വന്നതോടെയാണ് ഇവിടേക്ക് വരാന്‍ പറ്റാതെയായത്.

എന്നാല്‍ വിവേകിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ മാസമാണ് ഇവിടെ വന്ന് പോയത്. അവര്‍ തീര്‍ത്ഥാടനത്തിനും ബന്ധുക്കളെ കാണാനുമൊക്കെ വേണ്ടിയാണ് എത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

വിവേക് യുഎസ് പ്രസിഡന്റായ ശേഷം വേണം വടക്കഞ്ചേരിക്കാര്‍ക്ക് വൈറ്റ് ഹൗസില്‍ കയറാന്‍. ഇത് വടക്കഞ്ചേരിക്കാരെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും അവര്‍ പറഞ്ഞു. വലിയ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് ശേഷമാണ് വിവേക് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.

ഹാര്‍വാര്‍ഡ് കോളേജില്‍ നിന്ന് ബയോളജിയില്‍ ബിരുദം സ്വന്തമാക്കിയിരുന്നു അദ്ദേഹം പിന്നീട് യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. ഇതിന് ശേഷമായിരുന്നു വിവേകിന്റെ വളര്‍ച്ച.

ഫിനാന്‍ഷ്യല്‍ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കി അദ്ദേഹം മുന്നേറി. ടെക് മേഖലയില്‍ വിവേക് ഒരുപാട് അറിയപ്പെട്ടിരുന്നു. അതേസമയം പുതുമുഖമായത് മാത്രമാണ് അദ്ദേഹത്തിനുള്ള തടസ്സം. പക്ഷേ മാധ്യമശ്രദ്ധ വലിയ രീതിയില്‍ വിവേകിനൊപ്പമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+