Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസ് മൗലവി വധക്കേസ്: ആര്‍എസ്എസുകാരായ മൂന്ന് പ്രതികളെയും വെറുതെവിട്ടു

കാസര്‍കോട്: കുടക് സ്വദേശിയും ചൂരി മദ്രസയിലെ അധ്യാപകനുമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഒറ്റവരി വിധി പ്രസ്താവമാണ് കോടതി നടത്തിയത്.

2017 മാര്‍ച്ച് 21 നാണ് മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നു ദിവസത്തിനകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കളിസ്ഥലത്തുണ്ടായ മര്‍ദ്ദനമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കേസ്. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇത്രയും പ്രതികള്‍ ജയിലില്‍ തന്നെയായിരുന്നു.

Riyas Maulvi Murder Case

മുന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2019 ലാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

കേസില്‍ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. രണ്ട് മാസം മുന്‍പ് കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

കോടതി വിധി വേദനാജനകമാണ് എന്നും ആക്ഷന്‍ കമ്മിറ്റി. ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ച് ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളെ ശിക്ഷിക്കുമെന്നാണ് കരുതിയത് എന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞു വരുന്ന അവസ്ഥയാണെന്നും ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷം അടക്കമുള്ള കേസുകളില്‍ പ്രതികളെ ശിക്ഷിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങള്‍ മരിച്ച 11 കേസുകളിലും അമുസ്ലീങ്ങള്‍ മരിച്ച മൂന്ന് കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നുമാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ നീതി ലഭിച്ചില്ലെന്നും റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷാജിത്തും അഭിഭാഷകനായ സി.ഷുക്കൂറും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+