സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി, മാറ്റം വരുത്തിയ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് ആണ് പുതുക്കിയത്. വിവിധ പൊതുസ്ഥലങ്ങളായ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ശബരിമല എന്നിവിടങ്ങളിലെ കൊവിഡ് പരിശോധനാ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിലവിലുളള 500 രൂപ നിരക്ക് തന്നെ തുടരും. ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തുടരുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ശബരിമല തീര്‍ത്ഥാടന കേന്ദ്രം എന്നിവിടങ്ങളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ക്ക് ഈ നിരക്ക് തുടരും.

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ അബോട്ട് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, തെര്‍മോ ഫിഷര്‍ സയന്റിഫിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ലാബുകള്‍ നടത്തുന്ന റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്കില്‍ മാറ്റമുണ്ട്. 2490 രൂപയാണ് പുതുക്കിയ കൊവിഡ് പരിശോധനാ നിരക്ക്. വിമാനത്താവളങ്ങൡ കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകള്‍ പല നിരക്കുകളാണ് ഈടാക്കുന്നത് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൊവിഡ് പരിശോധനാ നിരക്കുകള്‍ ഏകീകരിച്ചിരിക്കുന്നത്.
എക്‌സ്‌പേര്‍ട്ട് നാറ്റ് പരിശോധനയ്ക്ക് 2500 രൂപയാണ് നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും ആര്‍ടി ലാമ്പ് പരിശോധനയ്ക്ക് 1150 രൂപയുമാണ് ഇനി മുതല്‍ ഈടാക്കുക. അതിനിടെ സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,50,665 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഒക്‌ടോബറിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബർ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
എന്തൊരഴകാണ്... സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications