Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രോക്കറുടെ കൊലയില്‍ വഴിത്തിരിവ്: ആ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവോ?

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെതിരെ മൊഴി. ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണി ഉണ്ടെന്ന് കാട്ടി ഡിജിപിക്കും ഹൈക്കോടതിയിലും രാജീവ് പരാതി നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

രാജീവ് കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ കൊച്ചിയിലെ പ്രമുഖ അഭിഭാഷകന് ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്്‌റിലായ പ്രതികള്‍ സംഭവത്തിനു ശേഷം ആദ്യം വിളിച്ചത് ഉദയഭാനുവിനെയാണെന്നും പോലീസ് പറയുന്നു.

advocate

ഉദയഭാനുവില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് കാട്ടി ഇക്കഴിഞ്ഞ ജൂണ്‍ 16ന് മുഖ്യമന്ത്രിക്ക് രാജീവ് പരാതി നല്‍കിയിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉദയഭാനുവുമായി ബന്ധമുണ്ടെന്നും അതിനു ശേഷം പിണങ്ങിയെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സമാനമായ പരാതി രാജീവ് ഹൈക്കോടതിയിലും നല്‍കിയിരുന്നു

ഉദയഭാനുവിന്റെ പല ഇടപാടുകളെ കുറിച്ചും തനിക്ക് അറിയാമെന്നും അതില്‍ തന്നോട് വിരോധമുണ്ടെന്നും പരാതിയില്‍ പറയുന്നു. തനിക്കെതിരെ ഉദയഭാനു കള്ളക്കേസ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

udayabhanu

കൊലയ്ക്ക് ശേഷം കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ജോണി ഉദയഭാനുവിനെയാണ് ആദ്യം വിളിച്ചതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഉദയഭാനുവാണ് കൊലപാതകത്തിന്റെ വിവരം ആദ്യം പോലീസില്‍ അറിയിച്ചത്.

സംഭവത്തില്‍ മറ്റൊരു റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ ജോണിക്കും പങ്കുണ്ടെന്ന് രാജീവന്റെ സുഹൃത്തുക്കള്‍ പറയുന്നു. ജോണി ഒളിവിലാണ്. രാജീവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ജോണിയുടെ അളിയനാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജോണിക്ക് ഉദയഭാനുവുമായി ബന്ധമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+