വിദ്യാർത്ഥിയുടെ മരണം കൊലപാതകം? 4 വർഷം മുമ്പ് നടന്ന സംഭവത്തില്‍ വഴിത്തിരിവായി വാട്സാപ്പ് സന്ദേശം
കൊല്ലം: നാല് വർഷം മുന്‍പ് വിദ്യാർത്ഥി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പുനലൂർ വെഞ്ചേമ്പിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്ന ജിഷ്ണു ലാലിന്റെ മരണത്തിലാണ് വർഷങ്ങള്‍ക്ക് ശേഷം പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. മകന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് വന്നുവെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെടുന്നത്. പ്രതിയെന്നു സംശയിക്കുന്നയാള്‍ സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശമാണ് പുതിയ തെളിവായി പുറത്തുവന്നിരിക്കുന്നത്.

ജിഷ്ണുവിന്റെ ദുരൂഹ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ വഴിത്തിരിവ്. ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വെഞ്ചേമ്പ് മംഗലത്ത് പുത്തൻവീട്ടിൽ എസ്.അനിലാൽ ഗിരിജ ദമ്പതികളുടെ ഏകമകനായ ജിഷ്ണുലാലിനെ 2018 മാര്‍ച്ച് 24 നാണ് വീട്ടില്‍ നിന്നും ഏറെ അകലെയുള്ള കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

ജൂണ്‍ 23 ന് ജിഷ്ണു വീട്ടില്‍ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്ന് തന്നെ ചില സംശയങ്ങള്‍ ഉയർന്നെങ്കിലും കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇതേ തുടർന്ന് പൗരസമിതി സെക്രട്ടറി എസ്. മോഹനൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ജൂൺ 29ന് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.

ജിഷ്ണു വിന്റെ സഹപാഠികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടയിലാണ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശത്തിലെ വിവരം പുറത്ത് വരുന്നത്. ജിഷ്ണുവിനെ തങ്ങള്‍ കൊലപ്പെടുത്തിയെന്ന സൂചനയാണ് ഇതിലുള്ളത്.

ജിഷ്ണുവിനെ വീട്ടിലെത്തി മർദ്ദിച്ചു. ഇതിനിടയില്‍ ഇരുമ്പുവടികൊണ്ടുള്ള അടി ജിഷ്ണുവിന്റെ നെഞ്ചില്‍ കൊണ്ടു. പിന്നീട് ജിഷ്ണുവിനെ കനാലില്‍ ഇട്ടുവെന്നുമാണ് വാട്സാപ്പ് സന്ദേശത്തിലുള്ളത്. ഫോണ്‍ സന്ദേശത്തിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകന് ഉള്‍പ്പടെ സംഭവത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications