സണ്ണി ജോസഫ് ധീരനെന്ന് കെസി വേണുഗോപാല്‍; യുഡിഎഫിന് 100 സീറ്റ് ഉറപ്പെന്ന് സതീശന്
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനായി ചുമതലയേറ്റ് സണ്ണി ജോസഫ്. കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സണ്ണി ജോസഫിന്റെ സ്ഥാനാരോഹണം. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുന്‍ അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്നിഹിതരായിരുന്നു.
സൗമ്യനും മൃദു സമീപനക്കാരനുമാണ് സണ്ണി ജോസഫ് എന്നും ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണ് അദ്ദേഹം എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം തന്റെ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു കെ സുധാകരന്റെ പ്രസംഗം. പാര്‍ട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സുധാകരന് പറഞ്ഞു.

'കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെ പി സി സി ടീം. സി യു സി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, അത് സണ്ണിയെ ഏല്‍പ്പിക്കുന്നു,' സുധാകരന് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞു എന്നും നേട്ടങ്ങള്‍ മാത്രമെ തന്റെ കാലത്തുണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പ് കലാപങ്ങളില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകരുടെ ഐക്യമാണ് അതിനു കാരണം എന്നും കെ എസ് യുവിന് ക്യാമ്പസുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് കെ പി സി സി നല്കിയ പിന്തുണ കൊണ്ടാണ് എന്നും സുധാകരന് പറഞ്ഞു.
സി പി എമ്മിനെതിരെ പടകുതിരയായി താന്‍ മുന്നിലുണ്ടാകും എന്നും നേതൃത്വത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല എന്നും പ്രവര്‍ത്തകര്‍ ആണ് തന്റെ കരുത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നതാണ് തന്റെ ശൈലി എന്നും ഇരട്ട ചങ്ക് ഉള്ളവരോടും 56 ഇഞ്ച് നെഞ്ചളവ് ഉള്ളവരോടും നിലപാടില്‍ മാറ്റമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും നന്ദി പറയുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. 100-ലധികം സീറ്റുകളോടെ യു ഡി എഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, എ പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും സ്ഥാനമേറ്റെടുത്തു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്താതിരുന്നതും ശ്രദ്ധേയമായി.
ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെ പി സി സി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. ഒരു മലയോര കോണ്‍ഗ്രസുകാരന്റെ മകന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതില്‍ സന്തോഷമുണ്ട് എന്നും 2026 ല്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കേരളം ഭരിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications