Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം തകര്‍ക്കാന്‍ ഒരു കുടുംബം തകര്‍ക്കുന്നു; ലഹരിമരുന്ന് വിതരണത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സുരേഷ് ഗോപി

കൊച്ചി: രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ ആണ് എന്ന് നടനും മുന്‍ രാജ്യസഭാ എം പിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ലഹരി വിരുദ്ധ കൂട്ടായ്മയായ സണ്‍ ഇന്ത്യ-സേവ് അവര്‍ നേഷന്റെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

ഇന്നത്തെ കാലഘട്ടത്തില്‍ തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറിയിട്ടുണ്ട് എന്നും രാജ്യത്ത് ലഹരി മരുന്ന് വിതരണം വര്‍ധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനും ആണ് തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നത് എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

1

ലഹരി മാഫിയക്കെതിരെ സമൂഹം അതീവ ജാഗ്രത പുലര്‍ത്തണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. രാജ്യത്തെ തകര്‍ക്കാന്‍ ഒരു കുടുംബത്തെ തകര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്നും ഒരു കുഞ്ഞ് പോലും ഈ ദുഷിച്ച വഴിയെ പോയി ജീവിതം പാഴാക്കാതിരിക്കാന്‍ നമ്മള്‍ എപ്പോഴും ജാഗരൂകരായിരിക്കണം എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

2

അതേസമയം സണ്‍ ഇന്ത്യ - സേവ് അവര്‍ നേഷന് എതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ് സുരേഷ് ഗോപി വ്യക്തമാക്കി. നേരത്തെ സംഘടനയുടെ രാഷ്ട്രീയം വിവാദമായതോടെ ജസ്റ്റിസ് കെ എബ്രഹാം മാത്യുവും ഒളിമ്പ്യനും എം പിയുമായ പി ടി ഉഷയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ മുന്നണിയിലുണ്ടാകും എന്ന് പരിപാടിയില്‍ സംസാരിച്ച സുരേഷ് ഗോപി വ്യക്തമാക്കി.

3

സേവ് ഇന്ത്യ - സേവ് അവര്‍ നേഷന്‍ ആദ്യമായി ഏറ്റെടുക്കുന്ന പൊതുപരിപാടി ലഹരിക്കെതിരായ ബോധവത്കരണമാണ്. സേവ് ഇന്ത്യ - സേവ് അവര്‍ നേഷന്‍ എന്ന കൂട്ടായ്മ ആര്‍ എസ് എസ് - കൈസ്ത്രവ കൂട്ടായ്മയിലുള്ള സംഘടനയാണ് എന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

4

സംസ്ഥാനത്ത് ക്രൈസ്തവരോട് കൂടുതല്‍ അടുക്കാനുള്ള ബി ജെ പിയുടെ നീക്കത്തിന്റെ ഫലമാണ് കൂട്ടായ്മ എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിച്ചിരുന്നു. നേരത്തെ ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ ഒന്നിച്ച് നീങ്ങാന്‍ ബി ജെ പിയും ചില ക്രൈസ്തവ സംഘടനകളും തീരുമാനിച്ചിരുന്നു.

5

കൂട്ടായ്മയുടെ ജില്ലാ, താലൂക്ക് ഘടകങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. ഡിസംബറില്‍ കൂട്ടായ്മയുടെ വിപുലമായ സമ്മേളനം സംഘടിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലപ്പോള്‍ പ്രധാനമന്ത്രിയും പങ്കെടുത്തേക്കും. ആര്‍ എസ് എസ് നേതാക്കള്‍ സംഘടനയുടെ തലപ്പത്ത് വരാത്ത രീതിയിലാണ് പ്രവര്‍ത്തനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+