Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരിതോഷികം നാളെ പ്രഖ്യാപിക്കും; പിആര്‍ ശ്രീജേഷിനെ തഴഞ്ഞിട്ടില്ലെന്ന് കായിക മന്ത്രി

തിരുവനന്തപുരം: ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞുവെന്നത് അവാസ്തവ പ്രചാരണമാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കേരളം കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ്. നാളത്തെ മന്ത്രിസഭ യോഗത്തില്‍ ശ്രീജേഷിനുള്ള പാരിതോഷികവും മറ്റ് പ്രത്സാഹനങ്ങളും തീരുമാനിക്കും. സര്‍ക്കാരിന്റെ നയം അതാണ്. നടപടി ക്രമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി. മാതൃഭൂമിയോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

kerala

ഒളിംപക്‌സില്‍ ശ്രീജേഷ് മെഡല്‍ നേടിയ ശേഷം മന്ത്രിസഭ യോഗം ചേര്‍ന്നിട്ടില്ല. മന്ത്രിസഭ യോഗമാണ് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളെല്ലാം തീരുമാനിക്കുന്നത്. കായിക താരങ്ങള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോയ മലയാളി താരങ്ങള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങാന്‍ 5 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. മറ്റ് സൗകര്യങ്ങളും കായിക താരങ്ങള്‍ക്ക് ഒരുക്കി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീജേഷ് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതും കൂടി പരിഗണിക്കണം. അദ്ദേഹത്തിന് ജോലി നല്‍കി നമ്മള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒരു സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് മന്ത്രിസഭ യോഗത്തിലാണ്. നമ്മള്‍ ഒന്നും കൊടുത്തില്ലെന്ന് പറയുന്നത് തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ്. അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളെല്ലാം നേരത്തെ എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. പല കായിക താരങ്ങള്‍ക്കും വീടും ജോലിയും നല്‍കിയിട്ടുണ്ട്. ഇതെല്ലാം മന്ത്രിസഭ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങളാണെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒളിപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കൊച്ചിയിലെത്തിയ പിആര്‍ ശ്രീജേഷിനെ കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘവും, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ശ്രീജേഷിന്റെ അച്ഛനും അമ്മയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. സിഐഎസ്എഫ് ജവാന്മാരും പൊലീസും ഒരുക്കിയ സംരക്ഷണ വലയത്തിലൂടെയാണ് അദ്ദേഹം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+