ദിലീപിന്റെ ക്രിമിനല്‍ ബുദ്ധിയുടെ ഇര: ഒന്‍പത് വര്‍ഷം ബുദ്ധിമുട്ട് അനുഭവിച്ചു; വിനയന് അന്നു പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒന്നാം പ്രതിയേക്കാള്‍ ഉപരി കേസിലെ എട്ടാം പ്രതി ദിലീപിലേക്കു തന്നെയാണ് കേരളത്തിലെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. താരത്തിളക്കത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുമോ അതോ നിരപരാധിത്വം തെളിയിച്ച് പുറത്തു വരാന്‍ കഴിയുമോ എന്നറിയാന്‍ ഇനി അധിക സമയമില്ല. ദേശീയ മാധ്യമങ്ങള്‍ പോലും ഉറ്റുനോക്കുന്ന വിധി നാളെ രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി ഹണി എം വര്‍ഗീസ് ആണ് പ്രസ്താവിക്കുന്നത്.
കഴിഞ്ഞ എട്ടു വര്‍ഷങ്ങളില്‍ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത കേസുകളില്‍ ഒന്നാണിത്. മലയാള സിനിമയെ തന്നെ രണ്ടു കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ട കുറ്റകൃത്യമായിരുന്നു അത്. പ്രശസ്തയുടെ ഉന്നതിയില്‍ നിന്ന് പതനത്തിലേക്കുള്ള ദിലീപിന്റെ വീഴ്ച കൂടിയായിരുന്നു ഈ കേസ്.

കേസിന്റെ സുപ്രധാന വിവരങ്ങള്‍ ഈ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. നടി ആക്രമിക്കപെട്ട കേസിനും മുന്‍പ് ദിലീപുമായി ഇടഞ്ഞതിന്റെ പേരില്‍ കൈപ്പുനീര് അനുഭവിക്കേണ്ട വന്ന ഒരാളാണ് സംവിധായകന് വിനയന്. സിനിമാ സംഘടനകളില്‍ എതിരാളികള്‍ ഇല്ലാത്ത ദിലീപിന്റെ സ്വാധീന ശക്തിയെക്കുറിച്ചും പകയോടെയുള്ള പെരുമാറ്റത്തെക്കുറിച്ചും പണ്ടും വിനയന് പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ടെങ്കിലും അന്ന് ആരും ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ് വിനയന്റെ വാക്കുകളെ കേരളം ഏറ്റെടുത്തതും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതും.
ദിലീപുമായി ഇടഞ്ഞതിന്റെ പേരില്‍ പത്തു വര്‍ഷത്തോളം മലയാള സിനിമയില്‍ നിന്ന് വിനയന് മാറി നല്ക്കേണ്ടി വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ ഒരു അഭിമുഖത്തില്‍ വിനയന് ദിലീപിനെതിരെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
പണ്ട് തിലകന് ചേട്ടന് പറഞ്ഞ കാര്യമാണ് ഞാനിപ്പോള്‍ കടമെടുക്കുന്നത്, മാഫിയ സംഘങ്ങളെ പോലെയാണ് ഇവിടുത്തെ സിനിമാ സംഘടനകള്‍ പെരുമാറുന്നത്. 9 വര്‍ഷമായി ഞാന്‍ അനുഭവിക്കുന്ന വേദനയ്ക്ക് കാരണം ഈ നടനായിരുന്നു. താരമേധാവിത്വത്തിന് മുന്നില്‍ കൈചൂണ്ടാന് പറ്റാത്തവിധം ഒരു ജന്മി കുടിയാന് ബന്ധം ഇന്നും സിനിമയ്ക്ക് അകത്ത് ഉണ്ട്. അത് നടന്മാര്ക്കും നടിമാര്‍ക്കും ഒക്കെയുണ്ട്.
ദിലീപ് എന്ന നടന്റെ ക്രിമിനല്‍ ബുദ്ധിശക്തി ഒത്തിരി അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ അവരെ വെച്ചേക്കില്ല എന്ന ധാഷ്ട്യം. അത്തരം ഒരു മാഫിയ മലയാള സിനിമയില്‍ ഉണ്ട്. അതിനൊക്കെ ചുക്കാന്‍ പിടിച്ചത് ദിലീപ് ആയിരുന്നു. അതിനൊക്കെ ഒരു മാറ്റം വന്നിരിക്കുന്നു. ഈ കേസ് വന്നതോടെ ദിലീപിന്റെ അറസ്റ്റിനു ശേഷവും ദിലീപിന്റെ അറസ്റ്റിനും മുന്‍പും എന്ന രീതിയില്‍ മലയാള സിനിമ വിഭജിക്കപ്പെട്ടതായും വിനയന് കൂട്ടിച്ചേര്‍ത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications