വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പ്രത്യേക യാത്രാരേഖ; എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കും. വിജയ് ബാബു ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. ഇയാളെ പ്രത്യേക യാത്രാ രേഖ നല്‍കിയാണ് കേരളത്തിലേക്ക് കൊണ്ടുവരിക. പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രത്യേക യാത്രാ രേഖ കേരളത്തിലേക്ക് പോകാനായി നല്‍കുന്നത്. കൊച്ചി പോലീസ് ഇതിനോടകം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ന് തന്നെ എത്തിയില്ലെങ്കില്‍ കടുത്ത നടപടി വിജയ് ബാബു നേരിടേണ്ടി വരും. റെഡ് കോര്‍ണര്‍ നോട്ടീസ് വിജയ് ബാബുവിനെതിരെ പുറപ്പെടുവിക്കാനാണ്് നീക്കം. കഴിഞ്ഞ ദിവസമാണ് ജോര്‍ജിയയില്‍ നിന്ന് വിജയ് ബാബു ദുബായിലെത്തിയത്.

നേരത്തെ കോടതി നിര്‍ണായക ചോദ്യങ്ങളാണ് ഉന്നയിച്ചത്. കേസ് പരിഗണിക്കാന്‍ വിജയ് ബാബു ഇന്ത്യയിലുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് അതിന്റെ വിവരങ്ങള്‍ കോടതിയെ അറിയിച്ചാല്‍ കേസ് പരിഗണിക്കാമെന്നും അറിിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കൊച്ചിയില്‍ എത്തണമെന്നാണ് പോലീസിന്റെ നിര്‍ദേശം. ഇല്ലെങ്കില്‍ ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. കോടതി പറയുന്ന ദിവസം ഹാജരാവാന്‍ തയ്യാറാണെന്് വിജയ് ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും, അന്വേഷണവുമായി സഹകരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.
കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ മറുപടി. ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതും ഇതേ തുടര്‍ന്നായിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറില്ലാത്ത സ്ഥലം കൂടിയാണ് ജോര്‍ജിയ. അതുകൊണ്ട് പോലീസ് അദ്ദേഹത്തെ പിടിക്കാന്‍ ഇനിയും കഷ്ടപ്പെടേണ്ടി വരുമെന്ന് കരുതിയിരുന്നു.
അതേസമയം ജോര്‍ജിയയിലേക്ക് വിജയ് ബാബുവിനെ പിടിക്കാനായി പോകുന്ന കാര്യവും പോലീസ് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് കോടതിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശമുണ്ടായത്. ഇതിന് പിന്നാലെ ജോര്‍ജിയയില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് തിരിച്ചെത്തുകയായിരുന്നു. നേരത്തെ ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസി മുഖേന അവിടെയുള്ള വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക് പോസ്റ്റുകള്‍ക്കും പോലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു. താന്‍ ബിസിനസ് ടൂറിസാണെന്നും, ഇന്ന് നാട്ടില്‍ തിരിച്ചെത്തുമെന്നുമായിരുന്നു വിജയ് ബാബു അറിയിച്ചിരുന്നത്. ഏത് ദിവസം വേണമെങ്കിലും കോടതിയില്‍ നേരിട്ട് ഹാജരാവാമെന്ന് വിജയ് ബാബു പറഞ്ഞപ്പോള്‍, ഹര്ജിക്കാരന് ഇന്ത്യയിലുണ്ടോ എന്ന് കോടതി ചോദിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications