Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുൾപൊട്ടൽ; വീണ്ടും സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച്, അഞ്ച് ദിവസത്തെ ശമ്പളം നൽകും

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാർ ജീവനക്കാർക്ക് വീണ്ടും സാലറി ചലഞ്ച്. ഇതിനായി സംഭാവന നൽകാനുള്ള തുകയിൽ ധാരണയായി. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകാം എന്ന സർവീസ് സംഘടനകളുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രി തന്നെ ഈ ആവശ്യമായി രംഗത്ത് വന്നിരുന്നു.

കൂടുതൽ പണം സംഭാവനയായി നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കും. എന്നാൽ ആരെയും നിർബന്ധിക്കില്ല. മേലധികാരിക്ക് സമ്മത പത്രം നൽകുന്നവരുടെ ശമ്പളം സ്‌പാർക്കിൽ ക്രമീകരണം വരുത്തി ഈടാക്കാനാണ് തീരുമാനം. അടുത്ത ശമ്പളം മുതൽ തുക പിടിക്കും. ഒറ്റ തവണ ആയോ മൂന്ന് തവണ ആയോ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ഥാപന മേധാവികൾക്കാണ് ഇത് സംബന്ധിച്ച സമ്മതപത്രം നൽകേണ്ടത്.

governmentemployeescm

റീ ബിൽഡ് വയനാടിനായി സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി ശമ്പളത്തിൽ നിന്നുള്ള വിഹിതം ആവശ്യപ്പെടുകയായിരുന്നു. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്പളം നൽകണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.

എന്നാൽ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന് സർവീസ് സംഘടനാ പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നായിരുന്നു സർവീസ് സംഘടനകൾ ആവശ്യപ്പെട്ടത്. ഈ നിർദ്ദേശവും സംസ്ഥാന സർക്കാർ അംഗീകരിക്കുകയുണ്ടായി. ഇതോടെയാണ് സമ്മതപത്രം ഏർപ്പെടുത്തുന്നത്.

കഴിവതും എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികൾ ആവണമെന്നും ഇത് സർക്കാരിന്റെ നിർബന്ധമല്ലെന്നും ജീവകാരുണ്യവും മനുഷ്യത്വവും സ്‌ഫുരിക്കുന്ന നല്ല മനസാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിർബന്ധിത ഉത്തരവ് പാടില്ലെന്ന സംഘടനാ നേതാക്കളുടെ ആവശ്യം കണക്കിലെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.

സർക്കാരിന്റെ അഭ്യർഥന സർവീസ് സംഘടനകൾ പൊതുവേ സ്വീകരിച്ചുവെന്നും സർക്കാർ ജീവനക്കാരും പൊതു മേഖലാസ്ഥാപനങ്ങളിലും എയ്‌ഡഡ് സ്‌കൂൾ-കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതേസമയം, ദുരിതാശ്വാസ നിധിയിൽ ഒരാഴ്‌ചയ്‌ക്കകം വയനാടിനായി ലഭിച്ചത്‌ 53.98 കോടി രൂപയുടെ സഹായം. ജൂലൈ 30 മുതൽ തിങ്കളാഴ്ച്ച വൈകീട്ട്‌ അഞ്ചുവരെ ലഭിച്ചതാണ്‌ ഈ തുക. ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ മാത്രമേ ഉപയോഗിക്കൂവെന്ന്‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+