യത്തീംഖാനയില്‍ സംഭവിച്ചതെന്ത്? മകള്‍ തിരിച്ചു പോകാന്‍ മടിച്ചിരുന്നു!!വെളിപ്പെടുത്തലുമായി അമ്മ!!
2016 ജനുവരി 2നാണ് യത്തീംഖാനയിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് പെണ്‍കുട്ടി വീണ് മരിച്ചത്. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ കൂട്ടുകാരിയായിരുന്ന സജ്നയാണ് മരിച്ചത്.
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ വയനാട് യത്തീംഖാനയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി സംശയം. ഒരുവര്‍ഷം മുമ്പ് യത്തീംഖാനയിലെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2016 ജനുവരി 2നാണ് യത്തീംഖാനയിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് പെണ്‍കുട്ടി വീണ് മരിച്ചത്. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ കൂട്ടുകാരിയായിരുന്ന സജ്നയാണ് മരിച്ചത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം പുറത്തുവന്നതോടെയാണ് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സജ്നയുടെ അമ്മ എത്തിയത്. സംഭവത്തില്‍ ആരെയോ രക്ഷിക്കാനായി പോലീസ് ആസൂത്രിത നീക്കം നടത്തുകയാണെന്നാണ് ആരോപണം.

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു
കൂട്ടബലാത്സംഗത്തിനിരയായ യത്തീംഖാനയിലെ പെണ്‍കുട്ടികളുടെ സൃഹൃത്തായിരുന്നു മരിച്ച സജ്ന. യത്തീംഖാനയിലെ രണ്ട് നില കെട്ടിടത്തിനു മുകളില്‍ നിന്നുവീണു മരിച്ചു എന്നാണ് മാതാവിനെ അറിയിച്ചിരുന്നത്. 2016 ജനുവരി രണ്ടിനായിരുന്നു സംഭവം.

തെളിവ് കൊണ്ടുവരാന്‍ പറഞ്ഞു
അപകട മരണമായിരുന്നിട്ടും പോലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. സംഭവത്തെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ തെളിവ് കൊണ്ടുവരാന്‍ പെണ്‍കുട്ടിയുടെ മാതാവിനോട് പോലീസ് പറഞ്ഞു.

അമ്മ പറയുന്നത്
മരിക്കുന്നതിന് മുമ്പ് വീട്ടില്‍ വന്നപ്പോള്‍ പെണ്‍കുട്ടിയില്‍ ഉന്മേഷക്കുറവ് കണ്ടിരുന്നുവെന്നും പെണ്‍കുട്ടി എപ്പോഴും കിടക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. മകള്‍ എന്തിനെയോ ഭയപ്പെടുന്നതായി തോന്നിയിരുന്നുവെന്നും അമ്മ പറയുന്നു.

ചോദിച്ചിട്ടും പറഞ്ഞില്ല
പെണ്‍കുട്ടിക്ക് യത്തീംഖാനയിലേക്ക് തിരിച്ചുപോകാന്‍ താത്പര്യമില്ലാതിരുന്നതായി അമ്മ പറയുന്നു. വീട്ടില്‍ നില്ക്കട്ടെയെന്ന് മകള്‍ ചോദിച്ചിരുന്നതായും അമ്മ. എന്നാല്‍ പല തവണ ചോദിച്ചിട്ടും മകള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെന്നും അമ്മ വ്യക്തമാക്കുന്നു.

തിടുക്കം കാട്ടി
മകളുടെ മൃതദേഹം തന്നെ മാത്രം കാണിച്ചുവെന്നും ബന്ധുക്കളെ കാണിച്ചില്ലെന്നും ഇവര്‍ പറയുന്നു. കൂടാതെ മൃതദേഹം സംസ്കരിക്കുന്നതിന് യത്തീംഖാന അധികൃതര്‍ തിടുക്കം കാട്ടിയതായും അമ്മ പറയുന്നു. ഇതൊക്കെ സംശയം ഉണ്ടാക്കിയെന്നാണ് ഇവര്‍ പറയുന്നത്.

നീതി നിഷേധിക്കുന്നു
മകളുടെ മരണവുമായി ബന്ധപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. മകള്‍ക്ക് നീതി ലഭിക്കണമെന്നും അമ്മ പറയുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications