മലബാര്‍ പര്യടനവുമായി തരൂര്‍, പിന്നില്‍ രാഘവനും?.. ലീഗും പിന്തുണച്ചാല്‍ കളി മാറും; പുതിയ രാഷ്ട്രീയനീക്കങ്ങള്‍
ന്യൂദല്‍ഹി: കേരള രാഷ്ട്രീയത്തിലേക്ക് ശശി തരൂര്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ ദേശീയ നേതൃത്വം ശശി തരൂരിനെ അവഗണിക്കുകയാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എ ഐ സി സി അധ്യക്ഷനായതിന് ശേഷം നടന്ന പുനസംഘടനയിലൊന്നും ശശി തരൂരിനെ പരിഗണിച്ചിരുന്നില്ല.
കൂടാതെ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയിലും തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വന്ന് ഇവിടെ ചുവടുറപ്പിക്കാനാണ് ശശി തരൂര്‍ ശ്രമിക്കുന്നത് എന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

സംസ്ഥാനത്തെ പുതിയ സാഹചര്യം ശശി തരൂര്‍ തനിക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി അദ്ദേഹം മലബാര്‍ പര്യടനത്തിന് ഒരുങ്ങുകയാണ്. യു ഡി എഫിലെ പ്രധാനഘടകകക്ഷിയായ മുസ്ലീം ലീഗിനെ ഒപ്പം നിര്‍ത്തുക എന്നതാണ് ശശി തരൂരിന്റെ ആദ്യലക്ഷ്യം. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ തുടര്‍ച്ചയായുള്ള പ്രസ്താവനകളില്‍ മുസ്ലീം ലീഗ് നേതൃത്വം അതൃപ്തരാണ്.

കോണ്‍ഗ്രസ് സംസ്ഥാന പുനസംഘടന വരാനിരിക്കെ അതിലേക്കാണ് ശശി തരൂരും ലക്ഷ്യം വെക്കുന്നത്. ഞായറാഴ്ച മുതല്‍ ആണ് നാല് ദിവസം നീളുന്ന ശശി തരൂരിന്റെ മലബാര്‍ പര്യടനം ആരംഭിക്കുന്നത്. മുസ്ലീം ലീഗിന്റെ പിന്തുണ തേടി പാണക്കാട് സന്ദര്‍ശനം, മലബാറിലെ സാമൂഹിക-സാംസ്കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് മലബാറിലെ ശശി തരൂരിന്റെ പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇത് കൂടാതെ ചില പൊതുപരിപാടികളിലും ശശി തരൂര്‍ ഭാഗമാകുന്നുണ്ട്. കൂടാതെ കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കുകളിലൊന്നായ നായര്‍ സമുദായത്തിനും ശശി തരൂര്‍ സ്വീകാര്യനാണ് എന്ന സൂചനയുമുണ്ട്. മന്നം ജയന്തിയില്‍ ശശി തരൂര്‍ മുഖ്യ അതിഥിയാകാന്‍ സാധ്യതയുണ്ട് എന്ന് ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ കോഴിക്കോട് എം പി രാഘവന് ശശി തരൂരിനെ പിന്തുണച്ചിരുന്നു.

കൂടാതെ സംസ്ഥാനത്ത് നിന്ന് ശബരീനാഥന്, ഹൈബി ഈഡന് തുടങ്ങിയവരും ശശി തരൂരിന് പരസ്യ പിന്തുണ നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നത് കെ രാഘവന് എം പിയാണ്. കെ സുധാകരനെതിരെ കെ മുരളീധരന് നടത്തിയ പരാമര്‍ശം രൂക്ഷമായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയും ശശി തരൂരിന് ഉറപ്പിക്കാനായാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ ചേരി രൂപപ്പെടും.

അതേസമയം എ ഐ സി സിയും കെ പി സി സിയും അറിയാതെ ആണ് ശശി തരൂരിന്റെ യാത്ര എന്നതും ശ്രദ്ധേയമാണ്. ശശി തരൂരിന് പ്രത്യേകിച്ച് ചുമതലയൊന്നും എ ഐ സി സി ഏല്‍പ്പിച്ചിട്ടില്ല. അങ്ങനെയിരിക്കെ കോണ്‍ഗ്രസിന്റെ എം പി നടത്തുന്ന മേഖലാ പര്യടനത്തിന് മാനങ്ങളേറെയാണ്. മുസ്ലീം ലീഗിന്റെ പിന്തുണയും എന്‍ എസ് എസിന്റെ പിന്തുണയും ശശി തരൂരിന് നേടാനായാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുത്തന്‍ സമവാക്യങ്ങള്‍ക്ക് കളമൊരുങ്ങും എന്ന് തീര്‍ച്ചയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications