'സംവാദ പരിപാടിയിൽ കറുപ്പ് മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു, മോദിക്കും പിണറായിക്കും കറുപ്പിനോട് എന്താണ് ഭയം'
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ സംവാദപരിപാടി ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു. തമിഴ്നാട്ടിൽ മോദിയും സമാനമായി കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. കറുപ്പിനോട് എന്തിനാണ് ഇരുവർക്കും ഇത്ര ഭയമെന്നും ചെന്നിത്തല ചോദിച്ചു.എസ് എഫ് ഐ ക്കാർക്ക് മാത്രമാണ് പ്രവേശനം. ചോദ്യങ്ങൾ മുൻകൂട്ടി നൽകുകയും വേണം. ഇത്തരത്തിൽ സംവാദം നടത്തുന്നതിന് പകരം ടെലിവിഷനിലൂടെയുള്ള പതിവ് ബഡായി ബംഗ്ലാവ് തുടരുന്നതാണ് നല്ലതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചെന്നിത്തല കുറ്റപ്പെടുത്തി. പോസ്റ്റിൻറെ പൂർണരൂപം വായിക്കാം

ഇന്ധന വിലവർധന അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. യാതൊരു മര്യാദയും ഇല്ലാത്ത പ്രവർത്തനമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. 2014ൽ ക്രൂഡ് ഓയിലിന് 105 രൂപ വിലയുള്ളപ്പോഴാണ് 72 രൂപ പെട്രോളിന് വില ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് 50 രൂപയാണ്. ഈ സാഹചര്യത്തിൽ 29 രൂപയ്ക്ക് ജനങ്ങൾക്ക് പെട്രോൾ ലഭിക്കേണ്ടതാണ്. ഈ ഘട്ടത്തിലാണ് 90 രൂപയിലേക്ക് പെട്രോൾ ഡീസൽ വില അടുക്കുന്നത്. പാചക വാതക വില ഇന്നും 50 രൂപ വർദ്ധിച്ചു. സംസ്ഥാന സർക്കാരിന് ഈ വിഷയത്തിലുള്ള ആത്മാർത്ഥത സംശയകരമാണ്. സംസ്ഥാന സർക്കാരിന് അധികനികുതി വേണ്ടെന്നു വയ്ക്കാവുന്നതാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 600 കോടിയോളം രൂപ മൂന്നു തവണയായി വേണ്ടെന്നു വച്ചിരുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇന്ധന നികുതിയുടെ കാര്യത്തിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു. തമിഴ്നാട്ടിൽ മോദിയും സമാനമായി കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. കറുപ്പിനോട് എന്തിനാണ് ഇരുവർക്കും ഇത്ര ഭയം ? മുഖ്യമന്ത്രിയുടെ സംവാദപരിപാടി ഏകപക്ഷീയമാണ്. എസ് എഫ് ഐ ക്കാർക്ക് മാത്രമാണ് പ്രവേശനം. ചോദ്യങ്ങൾ മുൻകൂട്ടി നൽകുകയും വേണം. ഇത്തരത്തിൽ സംവാദം നടത്തുന്നതിന് പകരം ടെലിവിഷനിലൂടെയുള്ള പതിവ് ബഡായി ബംഗ്ലാവ് തുടരുന്നതാണ് നല്ലത്.
നിയമസഭയിൽ വച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ട് പ്രകാരം 6.49 ശതമാനം വളർച്ചനിരക്ക് ഉണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ 3.45 ശതമാനത്തിലാണ്. കാർഷികമേഖല നെഗറ്റീവ് വളർച്ചയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 3100 കോടിയിലധികം രൂപയാണ്. ലാഭത്തിൽ ആയിരുന്നു 47 പൊതുമേഖലാസ്ഥാപനങ്ങളുടെ സ്ഥാനത്ത് ഇന്ന് അത് 43 സ്ഥാപനങ്ങളായി കുറഞ്ഞു. വ്യവസായ മേഖല പാടേ തകർന്നു. പിന്നെ എന്തു വികസനമാണ് ഈ നാട്ടിൽ നടന്നതെന്ന് വികസന മുന്നേറ്റ ജാഥ നടത്തുന്നവർ പറയണം.
കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
നിയമസഭയിൽ ഈ സർക്കാരിന്റെ വൻകിട വികസന പദ്ധതികൾ ഏതൊക്കെയാണ് എന്ന് തിരുവഞ്ചൂർ ചോദിച്ചപ്പോൾ,വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു മറുപടി. സ്വന്തമായി ഒരു വികസന പദ്ധതിയും ഇല്ലാതെ യു ഡി എഫ് കാലത്തെ പദ്ധതികളുടെ ഉത്ഘാടനം നടത്തുക മാത്രമാണ് എൽ ഡി എഫ് ചെയ്യുന്നത്.
എൽ ഡിഎഫ് ഇപ്പോൾ നടത്തുന്നത് വികസന മുന്നേറ്റ ജാഥ അല്ല, വാചകമടി വികസന ജാഥയാണ്.
Recommended Video
സ്റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍; പുതിയ ചിത്രങ്ങള്‍
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications