നമുക്ക് നിയമസഭയില്‍ വെച്ച് കാണാം, വിവി പ്രകാശിന്റെ അവസാന വാക്കുകള്‍ ഓര്‍ത്തെടുത്ത് ടി സിദ്ദിഖ്
മലപ്പുറം: കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നടങ്കം വിയോഗത്തില്‍ ഞെട്ടി നില്‍ക്കുകയാണ്. രണ്ടാം തിയതിക്ക് ശേഷം നമുക്ക് നിയമസഭയില്‍ വെച്ച് കാണാം എന്ന് അവസാനമായി പറഞ്ഞായിരുന്നു ഫോണ്‍ വെച്ചതെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ടി സിദ്ദിഖ് പറഞ്ഞു. സത്യസന്ധനായ ഒരു ചെറു കറ പോലും പുരളാത്ത വ്യക്തിയായിരുന്നു പ്രകാശെന്ന് സിദ്ദിഖ് പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണെന്നും സിദിഖ് പറഞ്ഞു.

കറകളഞ്ഞൊരു ഗാന്ധിയനായിരുന്നു പ്രകാശ്. അദ്ദേഹത്തിന്റെ അനുശോചനം പറയേണ്ടി വരുമെന്ന് ഞാന്‍ കരുതിയതല്ല. എന്നെ പോലുള്ളയാളുകളെ കൈപിടിച്ചുയര്‍ത്താന്‍ നേതൃത്വം കൊടുത്തയാളാണ് പ്രകാശ്. എന്ത് വന്നാലും നിലമ്പൂരില്‍ ജയിക്കുമെന്ന പൂര്‍ണ പ്രതീക്ഷയിലായിരുന്നു പ്രകാശ്. നിയമസഭയില്‍ കാണാമെന്നും പറഞ്ഞിരുന്നു. എന്ത് കാര്യത്തില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുമായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ഇന്ന് പുലര്‍ച്ചയൊണ് വിവി പ്രകാശ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിരക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം ഡിസിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം എടക്കരിയിലേക്ക് കൊണ്ടുപോയി.
വിവി പ്രകാശിന്റെ വിയോഗം തനിക്ക് വിശ്വസിക്കാനുവുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നിലമ്പൂരിലെ വിജയം അദ്ദേഹത്തിന് ഉറപ്പായിരുന്നു. സഹപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴും ജയം ഉറപ്പിച്ചതായിരുന്നു. ഒരു പരിപാടിക്ക് വിളിച്ചാല്‍ ബസ് കയറി വരുന്ന നേതാവാണ് അദ്ദേഹം. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം തന്നെ അദ്ദേഹം മാതൃകയാണെന്നും ഷാഫി പറഞ്ഞു. നിലമ്പൂരിലെ ഫലം വരുന്നതിന് മുമ്പാണ് പ്രകാശിന്റെ വിയോഗം. മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അറിയപ്പെടുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു.
എല്ലാവര്ക്കും സ്വീകാര്യനായ നേതാവായിരുന്നു പ്രകാശെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം ഒമ്പതര മുതല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നേരത്തെ തവനൂരില്‍ നിന്ന് പ്രകാശ് നിയസഭയിലേക്ക് മത്സരിച്ചിരുന്നു. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ നേതാവായിരുന്നു അദ്ദേഹം.
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications