പിഞ്ചു സഹോദരങ്ങളുടെ വേര്‍പാടില്‍ വിങ്ങി നാട്; യുവതി ചികിത്സയില്‍ തുടരുന്നു
കുഴല്‍മന്ദം: മക്കളുമൊത്ത് യുവതി കിണറ്റില്‍ ചാടുകയും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒരു നാടിനെ തന്നെ നടുക്കുന്നതാണ്. തിങ്കളാഴ്ച്ച കുഴല്മന്ദത്തായിരുന്നു സംഭവം.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് മജ്ഞുളയെന്ന യുവതി രണ്ട് മക്കളേയും എടുത്ത് കിണറ്റില്‍ ചാടിയത്. എന്നാല്‍ മക്കള്‍ ഇരുവരും മരണപ്പെടുകയും യുവതി രക്ഷപ്പെടുകയുമായിരുന്നു.
ആറ് വയസും നാല് വയസുമുള്ള ആദില്‍ അബിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. സംഭവസമയം വീട്ടില്‍ മുത്തശ്ശി മാത്രമെ ഉണ്ടായിരുന്നുള്ളു. കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ട് മുത്തശ്ശി നിലവിളിക്കുകയും നാട്ടുകാര്‍ ഓടിയെത്തി മൂന്ന് പേരെയും പുറത്തെടുക്കുകയുമായിരുന്നു.
എന്നാല്‍ കുട്ടികള്‍ അപ്പോള്‍ തന്നെ മരിച്ചിരുന്നു. മഞ്ചുള ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കണ്ണാടി കിനാശേരി ഉപ്പുംപാടം തെക്കുകര വീട്ടില്‍ രാമകൃഷ്ണന്-പ്രേമ ദമ്പതികളുടെ മകളാണ് മഞ്ചുള. കുഴല്‍മന്ദത്ത് പൊക്കാത്ത് വീട്ടില്‍ വിനോദിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരും തമ്മില്‍ വഴക്കിട്ട് പിരിഞ്ഞിരിക്കുകയാണ്. മഞ്ചുള മാസങ്ങളായി സ്വന്തം വീട്ടീലാണ് താമസം.
Recommended Video
അമ്മക്കും സഹോദരന് മനോജിനുമൊപ്പമാണ് മഞ്ചു താമസിക്കുന്നത്. ഇരുവരും വീട്ടിലില്ലാത്ത സമയത്താണ് മഞ്ചു മക്കളുമൊത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ ചാടുന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ബിയര്‍ പാര്‍ലറുകളും ബാറുകളും തുറക്കാന്‍ നീക്കം; മുഖ്യമന്ത്രിക്ക് ശുപാര്‍ശ
പുതിയ തന്ത്രവുമായി കോൺഗ്രസ്!'ക്രാന്തി വെർച്വൽ മഹാസമ്മേളൻ',ബിജെപിയുടെ സപ്തൃഷി തന്ത്രത്തെ വെല്ലും?
ഇന്ത്യയ്ക്ക് ശുഭവാർത്ത; കൊവാക്സ് പദ്ധതിയിൽ ചേർന്നേക്കും, ലോകാരോഗ്യ സംഘടനയുമായി ചർച്ചകള്‍ സജീവം