Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴിടങ്ങളില്‍ സ്‌ഫോടനം; കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി, കത്ത് തപാല്‍മാര്‍ഗം

fake

കൊല്ലം: കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ഏഴിടങ്ങളില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കൊല്ലം കളക്ടറുടെ പേരില്‍ പോസ്റ്റ് വഴിയാണ് ബോംബ് ഭീഷണി കത്ത് എത്തിയത്.

വ്യാജ ബോംബ് ഭീഷണി

വ്യാജ ബോംബ് ഭീഷണി

കൊല്ലം കളക്ട്രേറ്റിന്റെ പരിസരങ്ങളില്‍ ഏഴിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും അവ ഇന്ന് ഉച്ചയ്ക്കും 2.20 നും 2.21നും ഇടയില്‍ പൊട്ടിത്തെറിക്കുമെന്നാണ് കത്തില്‍ പറഞ്ഞത്. കത്ത് വായിച്ചതിന് പിന്നാലെ തന്നെ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. തുടര്‍ന്ന് കളക്ട്രേറ്റ് ഉദ്യോഗസ്ഥരെയും അവിടെ എത്തിയ പൊതുജനങ്ങളെ പുറത്തേക്ക് മാറ്റി നിര്‍ത്തിയ ശേഷം പരിശോധന ആരംഭിച്ചു.

ഒന്നും കണ്ടെത്താനായില്ല

ഒന്നും കണ്ടെത്താനായില്ല

വിശദമായി നടത്തിയ പരിശോധനയില്‍ ബോംബോ മറ്റ് സംഗതികളൊ ഒന്നും കണ്ടെത്താനായില്ല. ഇത് ആദ്യമായല്ല കൊല്ലം കളക്‌ട്രേറ്റില്‍ സമാനമായ കത്തുകള്‍ എത്തുന്നത്. തുടര്‍ന്ന് എ ഡി എം യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കളക്ട്രേറ്റിനെ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം കുറച്ച് കാലത്തേക്ക് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ചന്ദനത്തോപ്പ് സ്വദേശി

ചന്ദനത്തോപ്പ് സ്വദേശി

കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നാണ് ഈ വ്യാജ ബോംബ് ഭീഷണി സന്ദേശം രജിസ്റ്റര്‍ ചെയ്ത് അയച്ചിരിക്കുന്നത്. ചന്ദനത്തോപ്പ് സ്വദേശിയായ ഒരാളുടെ പേരാണ് കത്തിലുള്ളത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം നടന്നിരുന്നു.

2016ലെ സ്‌ഫോടനം

2016ലെ സ്‌ഫോടനം

അതുകൊണ്ട് ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 മുതല്‍ മൂന്നര വരെ കളക്ട്രേറ്റിലെ വിവിധ സേവനങ്ങള്‍ മുടങ്ങിയിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.

കളക്ട്രേറ്റ് വളപ്പില്‍ സ്‌ഫോടനം

കളക്ട്രേറ്റ് വളപ്പില്‍ സ്‌ഫോടനം

ഇതിന് മുമ്പ് 2016ല്‍ ആയിരുന്നു കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്നത്. ഇതുമായ ബന്ധപ്പെട്ട കേസില്‍ പൊലീസ് യു എ പി എ നിയമം ചുമത്തിയിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ പരിശോധന നടത്തിയിരുന്നു. കളക്ടേറ്റ് വളപ്പിനുള്ളിലെ കോടതിക്കു മുന്നില്‍ കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിലാണ് സ്ഫോടക വസ്തുക്കള്‍ വച്ചിരുന്നത്. ജീപ്പ് പൊട്ടിത്തെറിച്ച് കോടതി ജീവനക്കാരന് പരിക്കേറ്റിരുന്നു.

എന്‍ ഐ എ അന്വേഷണം

എന്‍ ഐ എ അന്വേഷണം

പാറമടകളില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തു ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. അന്ന് എന്‍ ഐ എ സംഘം കളക്ടറേറ്റിലെത്തി സി സി ടി വി ക്യാമറയുടെ ഹാര്‍ഡിസ്‌കുകള്‍ പരിശോധിച്ചുവെങ്കിലും അക്രമികളെ സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+