കൊട്ടാരക്കര നഗരസഭ നിർമിച്ച ശൗചാലയത്തിൻറെ തുക പറയാതെ അധികൃതർ
കൊട്ടാരക്കര: രണ്ടു മാസം മുമ്പ് കൊട്ടാരക്കരെ റെയിൽവേ സ്റ്റേഷന് സമീപം കൊട്ടാരക്കര നഗരസഭ നിർമിച്ച ശൗചാലയത്തിൻറെ തുക അധികൃതർ വ്യക്തമാക്കുന്നില്ലെന്ന് ആരോപണം.
സ്വപ്നം കാണാനാവാത്ത തുക ലോട്ടറി അടിച്ചു..പക്ഷേ! കയ്യിലെ പണവും തീർന്നു..ഭാര്യയും പോയി
കേന്ദ്ര ശുചിത്വ മിഷൻറെ തുക ഉപയോഗിച്ചാണ് ഈ ശൗചാലയം നിർമിച്ചത്. കഴിഞ്ഞ ദിവസം ശൗചാലയത്തിൻറെ മുകൾ ഭാഗത്തെ കോൺക്രീറ്റ് കെട്ടും ടാങ്കും തകർന്നതോടെയാണ് കെട്ടിടം പണിതതിന് എത്ര രൂപ ചെലവായി എന്ന ചോദ്യം ഉയർന്നുവന്നത്.
എന്നാൽ, നഗരസഭ ചെയർമാൻ, സെക്രട്ടറി, ഉദ്യോഗസ്ഥർ എന്നിവർക്ക് തുക എത്രയാണെന്ന് പറയാൻ കഴിയുന്നില്ല. ശിലാഫലകത്തിൽ തുക രേഖപ്പെടുത്തിയിട്ടില്ല. പൊതു കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ചെലവഴിച്ച തുക അവിടെ രേഖപ്പെടുത്തണമെന്ന സർക്കാർ ഉത്തരവ് നഗരസഭ പാലിച്ചിട്ടില്ല.
ശൗചാലയത്തിൻറെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട കരാറുകാരന് പകുതി പണം മാത്രമേ നഗരസഭയിൽ നിന്ന് നൽകിയിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. എസ്റ്റിമേറ്റിൽ ഇല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ കരാറുകാരൻ നഗരസഭ അറിയാതെ രണ്ട് ദിവസം മുമ്പ് ചെയ്തിരുന്നു.
വെള്ളക്കുറവ് കാരണം ടാങ്ക് ഉയർത്തി. ടാങ്ക് നിറഞ്ഞ് ടാങ്കും വെള്ളവും ഉയരത്തിൽ നിന്നും വീണതോടെ, കോൺക്രീറ്റ് കെട്ടുകൾ നിലം പതിക്കുകയായിരുന്നുവെന്നാണ് കരാറുകാരൻ പറഞ്ഞത് 'മാധ്യമ'ത്തോടായിരുന്നു പ്രതികരണം. അതിനാൽ ൽ സ്വന്തം കയ്യിൽ നിന്ന് പണം ചെലവഴിച്ച് തകർന്ന ഭാഗം നന്നാക്കി കൊടുക്കുമെന്ന് കരാറുകാരൻ പറഞ്ഞു.
അറ്റകുറ്റപ്പണിക്കായി നഗരസഭ തുക കണ്ടത്തേണ്ട അവസ്ഥയാണ് നിലവിൽ. ഇതിനിടെയാണ് നിർമിച്ച കെട്ടിടത്തിൻറെ തുക എത്ര തുകയാണെന്ന് പറയാൻ ഉത്തരവാദിത്തമുള്ള നഗരസഭ സെക്രട്ടറിക്ക് പറയാൻ സാധിക്കാത്തതിനെതിരെ പ്രതിഷേധം വരുന്നുണ്ട്. ഇതിനെതിരെ പ്രതിഷേവുമായി വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്