Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിഫോര്‍ണിയയിലെ മലയാളി കുടുംബത്തിന്റെ മരണം കൊലപാതകം; ഭാര്യയെ കൊന്നത് ഭര്‍ത്താവ്, ശേഷം ആത്മഹത്യ

കൊല്ലം: യു എസിലെ കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതികളുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് യു എസ് പൊലീസ്. ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ കുഞ്ഞുങ്ങളുടെ മരണത്തില്‍ ഇനിയും ദുരൂഹത നീങ്ങിയിട്ടില്ല. നാലുവയസുളള ഇരട്ടക്കുട്ടികള്‍ എങ്ങനെ മരിച്ചു എന്നതില്‍ അന്വേഷണം തുടരുകയാണ്.

കാലിഫോര്‍ണിയ സാന്‍മെറ്റയോയില്‍ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്നേഹയില്‍ ആനന്ദ് സുജിത് ഹെന്‍ട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നെയ്തന്‍, നോഹ (4) എന്നിവരെയാണ് തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹങ്ങള്‍ കുളിമുറിയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും ആയിരുന്നു.

California

പൊലീസ് പരിശോധനയിലാണ് കുളിമുറിയില്‍ നിന്ന് ഒമ്പത് എംഎം പിസ്റ്റളും തിരയും കണ്ടെത്തിയത്. അതേസമയം കുട്ടികളുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകളൊന്നുമില്ല. അതിനാല്‍ തന്നെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിന് ശേഷമെ ഇവരുടെ മരണത്തില്‍ വ്യക്തത വരൂ. ആനന്ദിന്റെ ദുബായിലുള്ള സഹോദരന്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി.ഹെന്‍ട്രിയുടെയും വിരമിച്ച അധ്യാപിക ശാന്തമ്മയുടെയും മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ വെളിയില്‍വീട്ടില്‍ പരേതനായ ബെന്‍സിഗറും ജൂലിയറ്റും ആണ് ആലീസിന്റെ മാതാപിതാക്കള്‍. ഏഴ് വര്‍ഷം മുന്‍പാണ് ഇവര്‍ അമേരിക്കയില്‍ എത്തിയത്. ആലിസിന്റെ മാതാവ് ജൂലിയറ്റും അമേരിക്കയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ജൂലിയറ്റ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയതിന് ശേഷമാണ് സംഭവം. ഞായറാഴ്ചയാണ് ജൂലിയറ്റ് നാട്ടിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതിന് ശേഷവും മകളുമായി ജൂലിയറ്റ് ഫോണില്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം മെസേജ് അയച്ചെങ്കിലും കണ്ടില്ല. ഫോണില്‍ വിളിച്ചെങ്കിലും എടുക്കാതായതോടെ അമേരിക്കയിലുള്ള സുഹൃത്തിനെ വിളിച്ചു.

സുഹൃത്ത് ആനന്ദിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പുറത്ത് പോയതാകാം എന്ന ധാരണയില്‍ പേപ്പറില്‍ ഫോണ്‍ നമ്പര്‍ എഴുതി വാതിലിനു വശത്തായി വെച്ച് സുഹൃത്ത് തിരികെ പോന്നു. പിന്നീട് കുട്ടികളെ നോക്കാനായി വരുന്ന സ്ത്രീ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിരിക്കുന്നതും ഫോണ്‍ നമ്പര്‍ എഴുതിയ പേപ്പറും കണ്ടു. ഇതോടെ സംഭവം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+