ലഹരിമരുന്നുമായി എക്സൈസ് ഉദ്യോഗസ്ഥന് പിടിയില്‍; പിടിച്ചെടുത്തത് 20 ഗ്രാം എംഡിഎംഎ
ആറ് മാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

കൊല്ലം: അഞ്ചലില്‍ ലഹരിമരുന്നുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മൂന്ന് പേര് പിടിയില്‍. കിളിമാനൂര്‍ എക്സൈസ് റേഞ്ചിലെ ഓഫീസറായ അഖില്‍, സുഹൃത്തുക്കളായ അല്‍സാബിത്ത്, ഫൈസല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20 ഗ്രാം എം ഡി എം എ, 58 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ആറ് മാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊല്ലം ജില്ലയില്‍ ലഹരി മാഫിയ ശക്തമാകുന്ന സാഹചര്യത്തില്‍ വലിയ രീതിയിലുള്ള പരിശോധനയാണ് പൊലീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം മാരക ലഹരി മരുന്നായ എം ഡി എം എയും കഞ്ചാവുമായി 3 യുവാക്കള്‍ ചവറ പോലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ എം ഡി എം എയും കഞ്ചാവുമായി 2 വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചവറ പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 208 ഗ്രാം എം ഡി എം എയും 33.8 ഗ്രാം ഗഞ്ചാവുമായി 3 യുവാക്കള്‍ പോലീസിന്റെ പിടിയിലായത്.
കൊല്ലം കാവനാട് ആമിന മന്‍സിലില്‍ അബ്ദുള്‍ കലാം മകന് നജ്മല്‍ (23), ഉമയനല്ലൂര്‍, സെയ്തലി വില്ലയില്‍, ലത്തീഫ് മകന് സെയ്താലി (22), വെള്ളിമണ്‍ അല്‍ത്താഫ് മന്‍സിലില്‍ ഷെരീഫ്കുട്ടി മകന് അല്‍ത്താഫ്(22) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. ഏകദേശം ഇരുപത്ലക്ഷം രൂപയോളം വിലമതിക്കുന്ന മാരക ലഹരി മരുന്നാണ് ഇവരില്‍ നിന്നും പൊലീസ് പിടികൂടിയത്. തെക്കന്‍ കേരളത്തില്‍ പൊലീസ് നടത്തുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള മയക്ക് മരുന്ന് വേട്ടയാണ് ഇത്.
ബാംഗ്ലൂരില്‍ നിന്നും ഉയര്‍ന്ന അളവില്‍ ലഹരിവസ്തുക്കള്‍ ഇവര്‍ നാട്ടിലെത്തിച്ചു വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതായി ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി സക്കറിയ മാത്യുവിന്റെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് ടീം കഴിഞ്ഞ കുറച്ച് നാളുകളായി നടത്തി വന്ന നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്.
കാറില്‍ ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കളുമായി എത്തിയ ഇവരെ ചവറ പാലത്തില്‍ വച്ച് ചവറ പോലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച് വന്ന വാഹനത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പ്രധാനമായും കൊല്ലം, ഓച്ചിറ, ശക്തികുളങ്ങര, ചവറ, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നീ മേഖലകളിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളേയും മറ്റ് യൗവ്വനക്കാരേയും ലക്ഷ്യമിട്ട് എത്തിച്ച ലഹരി മരുന്നാണ് പിടികൂടാനായത്.
പ്രതികള്‍ സ്ഥിരമായി പല കാറുകള്‍ വാടകക്ക് എടുത്താണ് ബാംഗ്ലൂരില്‍ നിന്നും ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നത്. അര ഗ്രാമിന്റെ വീതമുള്ള ചെറിയ പൊതികളിലാക്കി ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇവര്‍ ലഹരി വ്യാപാരം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ഏകദേശം രണ്ടായിരത്തോളം യുവജനങ്ങളിലേക്ക് എത്താമായിരുന്ന ലഹരിയുടെ ഒഴുക്കാണ് പോലീസിന്റെ ഇടപെടലിലൂടെ തടയാന്‍ സാധിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications