റിവൈൻഡ് 2020: കോട്ടയത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ സംഭവങ്ങൾ
കോട്ടയം: ലോകത്തെമ്പാടുമുള്ള മനുഷ്യരും കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. 2020ന്റെ തുടക്കം മുതൽ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തിരക്കിലായിരുന്നു. ഇന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് നമ്മൾ. 2020ന്റെ ചരിത്രത്തിൽ ഇടംനേടിയ മറ്റ് ചില സംഭവങ്ങളും പരിശോധിക്കാം.
കോട്ടയം ജില്ലയിൽ 2020ൽ നടന്ന പ്രധാന സംഭവങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. കൊറോണ വൈറസ് വ്യാപനം തുടരുമ്പോൾ തന്നെയാണ് കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയപരമായി എന്നും യുഡിഎഫിന്റെ പക്ഷം ചേർന്ന് നിന്നിരുന്ന ജില്ലയാണ് കോട്ടയം. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും പിഴച്ച വർഷമായിരുന്നു കടന്നുപോയത്. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനമാണ് മാറ്റങ്ങൾക്ക് വഴിതെളിച്ചത് 2019 ഏപ്രിലിൽ കെ എം മാണിയുടെ മരണത്തോടെ പാർട്ടിക്കുള്ളിൽ ഒരു അധികാരത്തർക്കം ഉടലെടുത്തിരുന്നു. ഈ തർക്കം അവസാനം എത്തിയത് ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിലേക്കാണ്. 2020ൽ രാഷ്ട്രീയ കേരളം ഏറ്റവുമധികം ചർച്ച ചെയ്ത വിഷയങ്ങളിലൊന്നായിരിക്കും ഇത്.

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചപ്പോൾ രണ്ടിലച്ചിഹ്നത്തെച്ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിൽ വലിയ തർക്കമാണ് ഉടലെടുത്തത്. എന്നാൽ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിക്കാണ് നൽകിയത്. എന്നാൽ ഈ തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ഹർജി ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തിരുന്നു. ചരിത്രത്തിൽ ആദ്യമാണ് പാലായിൽ എൽഡിഎഫ് വിജയിക്കുന്നത്. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം തന്നെയാണ് ഇതിനും വഴിത്തിരിവായത്. യുഡിഎഫിനേറ്റ കനത്ത തിരിച്ചടി കൂടിയാണിത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിൽ നിന്ന് മത്സരിച്ച് വിജയിച്ച മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ സത്യപ്രതിജ്ഞയെടുത്തത് സംസ്കൃതത്തിലായിരുന്നു. 41ാം വാർഡിലെ ബിജെപി പ്രതിനിധി കെ ശങ്കരൻ, അയ്മനം പഞ്ചായത്തിലെ വാർഡിൽ കെ ദേവകി, കല്ലറ പഞ്ചായത്തിലെ നാലാം വാർഡിലെ അരവിന്ദ് ശങ്കർ എന്നിവരാണ് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി വാർത്തകളിലിടം നേടിയത്. ശങ്കരൻ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ചിലർ തടസ്സവാദം ഉന്നയിച്ചിരുന്നു. സത്യപ്രതിജ്ഞ സംസ്കൃതത്തിൽ ആദ്യത്തെ സംഭവമായേക്കാം ഇത്.
28 വർഷത്തോളമായി കോട്ടയത്തിന് തീരാകളങ്കമായി നിന്നിരുള്ള സിസ്റ്റർ അഭയാ കൊലക്കേസിലെ പ്രതികളെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത് ഈ വർഷാവസാനത്തിലാണ്. കോട്ടയം പയസ് ടെൻത് കോൺവെന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെടുന്നത്. സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ, എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവർക്കും കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications