പുനത്തിൽ സാംസ്കാരിക കോംപ്ലക്സ് ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി ഏ കെ ബാലൻ
വടകര: കേരളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നാമധേയത്തിലുള്ള സാംസ്കാരിക കോംപ്ലക്സ് വടകരയിൽ ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലൻ. അടുത്തവർഷം ഈ കേന്ദ്രത്തിൽ വെച്ചായിരിക്കണം രണ്ടാം ചരമ വാർഷികം ആചരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും,പുനത്തിൽ സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പുനത്തിൽ അനുസ്മരണം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല വിഷയത്തിൽ സർക്കാർ എന്ത് തെറ്റാണ് ചെയ്തത്. തുല്യ നീതി ലഭിക്കണമെന്നാണ് സർക്കാർ നയം. കോടതി വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. വിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണിത്. ഈ രീതിയിൽ ചേരി തിരിഞ്ഞ് രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈകാര്യം ചെയ്യുന്നത് ശരിയായ നടപടിയല്ല. ഇവിടെയാണ് പുനത്തിലിനെപോലെയുള്ള സാഹിത്യകാരന്മാരുടെ പ്രശസ്തി. അനാചാരങ്ങൾ തുറന്നു കാട്ടിയ സർഗ്ഗ പ്രതിഭയായിരുന്നു പുനത്തിലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സി.കെ.നാണു എം.എൽ.എ അധ്യക്ഷത വഹിച്ചു. എം മുകുന്ദൻ, ഖദീജാ മുംതാസ്, അശോകൻ ചരുവിൽ, നഗരസഭാ ചെയർമാൻ കെ ശ്രീധരൻ, രമേശൻ പാലേരി, ടി.രാജൻ എന്നിവർ പ്രസംഗിച്ചു.പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മരണയ്ക്കായി നാളിതുവരെ കാണാത്ത സ്മാരകം പണിയണമെന്ന് സാഹിത്യകാരന് എം. മുകുന്ദന്. നേരത്തെ നടന്ന "പുനത്തില്‍ കാലവും ദേശവും" സെമിനാര്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക അനുസ്മരണം മാത്രം പോര.

മറ്റാര്‍ക്കും സൃഷ്ടിക്കാന്‍ കഴിയാത്ത സ്മാരകം വേണം. നമുക്കതിന് കഴിയും. കുഞ്ഞിക്കയെന്നാണ് പുനത്തിലിനെ വിളിക്കാറ്. കാലത്തിന് പുറത്ത് ജീവിച്ച എഴുത്തുകാരനാണ് കുഞ്ഞിക്ക. കരയാന്‍ അറിയില്ല. സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും അറിയാമായിരുന്നു. എന്‍െറ മുന്പില് ഏറ്റവും കൂടുതല്‍ ചിരിച്ച് കണ്ടത് കുഞ്ഞിക്കയെയാണ്. പരദുഷണം പറയാറില്ല. പലരെയും പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറി. എന്നാല്‍, ആരും കുഞ്ഞിക്കയെ വെറുത്തില്ല. സ്നേഹിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണ്. വടകരയ്ക്ക് തൊട്ടടുത്ത മാഹിയില്‍ ജീവിച്ചിട്ടും ഞാന്‍ ആദ്യമായി കണ്ടത് ഡല്‍ഹിയില്‍ നിന്നാണ്. ഇപ്പോഴും കുഞ്ഞിക്കയിവിടെയുണ്ടെന്നാണ് തോന്നുന്നതെന്നും മുകുന്ദന് പറഞ്ഞു. രാജേന്ദ്രന് എടത്തുംകര അധ്യക്ഷതവഹിച്ചു. കല്പറ്റ നാരായണന്, വീരാന്‍ കുട്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു പി. ഹരീന്ദ്രനാഥ് സ്വാഗതവും കെ.സി. പവിത്രന് നന്ദിയും പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications