പെൺകുട്ടിയെ 2 വർഷമായി പീഡിപ്പിച്ചു; അവസാനം മനോനില തെറ്റി; 19 കാരൻ കുടുങ്ങി !
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി സ്വദേശി മണ്ണില്‍ത്തൊടി റയാന്‍ (19) ആണ് കഴിഞ്ഞ ദിവസം പിടിയിൽ ആയത്. അരീക്കോട് നിന്ന് ഇയാൾ പെണ്‍കുട്ടിയെ ബലമായി കാറില്‍ക്കയറ്റി കൊണ്ടുപോയി ഒതായിയില്‍വെച്ചാണ് പീഡിപ്പിച്ചത്.
പീഡന വിവരം പ്രതിയെ പേടിച്ച് പുറത്തു പറയാൻ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. അതേസമയം, കഴിഞ്ഞ 2 വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ആറിൽ കൂടുതല്‍ തവണ പീഡിപ്പിച്ചതായി അരീക്കോട് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മേയ് 20-ന് പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയിരുന്നു. പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മനോനില തകരാറി. ശേഷം, വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്.
ഇതിന് പിന്നാലെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് കേസ് എടുത്തു. തുടർന്ന്, വീട്ടിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ഇയാള്‍ക്ക് എതിരെ പോക്സോ പ്രകാരം കേസ് എടുത്തു എന്ന് അരീക്കോട് എസ് എച്ച് ഒ സി വി ലൈജു മോന്‍ പറഞ്ഞു.
മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ് എച്ച് ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ് ഐ അമ്മദ് , എ എസ് ഐ കബീര്‍, ജയസുധ, സി പി ഒ മാരായ രതീഷ് , ഷിനോദ് , രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മകളെ പീഡിപ്പിച്ച കേസിൽ അച്ഛന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍
കാസര്‍കോട് : മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. പ്രായ പൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ ആണ് ചന്തേര പൊലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. ഇയാൾ ഒളിവിലായിരുന്നു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയാണ് പിടിയിലായത്.
കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച സംഭംവം; സിപിഎം നേതാവ് കുടുങ്ങിയത് ഇങ്ങനെ..പരാതിക്കാരി പറയുന്നു
ബെംഗളൂരു നഗരത്തിൽ ആണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം, പൊലീസ് കേസെടുത്തതോടെയാണ് ഇയാള്‍ മുങ്ങിയത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല .
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ
Recommended Video
മൂന്ന് വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാവാഞ്ഞതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരാഴ്ച്ചക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിമാക്കിയതും ബെഗളൂരുവില്‍ നിന്ന് പ്രതിയെ പിടി കൂടിയതും.