എടവണ്ണയിലെ സദാചാര ഫ്ളക്സ്; സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം അഞ്ച് പേര് അറസ്റ്റില്‍
മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാന്‍ഡിലെ സദാചാര പ്രശ്നത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 5 പേര് അറസ്റ്റില്‍. സി പി എം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്ത് അംഗം ജസീല്‍ മാലങ്ങാടന് എന്നിവരുള്‍പ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരേയും പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.
എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ നില്ക്കുമ്പോള് തന്നോടും സഹോദരനോടും ഒരു സംഘമാളുകള്‍ മോശമായി പെരുമാറി എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയും സഹോദരനും ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചിരിക്കുമ്പോള്‍ ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പെണ്‍കുട്ടി ഇത് ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇവര്‍ പെണ്‍കുട്ടിയോട് അസഭ്യം പറയുകയും സഹോദരനേയും സുഹൃത്തിനേയും കൈയേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. ഇതിനു പിന്നാലെ എടവണ്ണ സ്റ്റാന്‍ഡില്‍ സദാചാര ബോര്‍ഡ് ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി വിദ്യാര്‍ത്ഥികളും ഫ്ളക്സ് ബോര്‍ഡ് വെച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലും പ്രശ്നം വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ പൊലീസെത്തി രണ്ട് ഫ്ളക്സ് ബോര്‍ഡുകളും എടുത്ത് മാറ്റി.
അതേസമയം പെണ്‍കുട്ടി നല്കിയ പരാതിയില്‍ പൊലീസ് നടപടി വൈകുന്നു എന്ന് ആക്ഷേും ഉയര്‍ന്നു. ഇതിനിടെയാണ് സി പി എം നേതാവുള്പ്പടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ ബസ് സ്റ്റാന്‍ഡില്‍ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാണ് സദാചാരവാദികള്‍ ഫ്ളക്സ് വെച്ചിരുന്നത്. എടവണ്ണ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അടക്കം നാലില്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ് എടവണ്ണയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതും സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കുന്നതും പതിവാണ്. ഇതിനെയാണ് സദാചാര കണ്ണുകളോടെ ഒരു സംഘം സമീപിപ്പുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. എടവണ്ണ ജനകീയ കൂട്ടായ്മയുടെ പേരില്‍ ആണ് സദാചാരവാദികള്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്ളക്സ് ബോര്‍ഡ് വെച്ചത്.
എന്നാല്‍ ആധുനിക ഡിജിറ്റല്‍ സ്കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ്റ്റ് സ്റ്റാന്റിലേയും പരിസരത്തെയും കോണിക്കൂടിലേക്ക് സദാചാര ആങ്ങളമാര് ടോര്‍ച്ചടിക്കുന്നതിന് മുമ്പ് അവനവന്റെ വിദ്യാര്‍ത്ഥികളായ മക്കള്‍ കൈകാര്യം ചെയ്യുന്ന മൊബൈലും വാട്ട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ആദ്യമൊന്ന് തിരഞ്ഞ് നോക്കണം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ ഇതിന് മറുപടിയെന്നോണം ഫ്ളക്സ് വെച്ചത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications