മോഷ്ടിക്കാന്‍ വന്നതല്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; കേണപേക്ഷിച്ചു, ക്രൂര മര്‍ദ്ദനത്തില്‍ കൊലപാതകം
മലപ്പുറം: കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രാജേഷ് മാഞ്ചി, താന്‍ മോഷ്ടിക്കാന്‍ വന്നതല്ലെന്നും വിട്ടയക്കണമെന്നും പലതവണ കേണപേക്ഷിച്ചിട്ടും പ്രതികള്‍ വിട്ടയച്ചില്ലെന്നുമാണ് വിവരം. മോഷ്ടിക്കാന്‍ വന്നതല്ലെന്ന് രാജേഷ് മാഞ്ചി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നിട്ടൊന്നും പ്രതികള്‍ കേട്ടില്ല. സംഭവം നടക്കുന്ന സമയത്ത് അക്രമികള്‍ വിളിച്ചുവരുത്തി രാജേഷ് മാഞ്ചിയെ അറിയാമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ പ്രതികള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഇരുനില വീടിന് സമീപം ഒരാള്‍ വീണുകിടക്കുന്നത് കണ്ടപ്പോള്‍ എത്തിയെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചുനില്‍ക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് രാജേഷ് മാഞ്ചിയെ എട്ടോളം പേര് ചേര്‍ന്നാണ് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൈപ്പും മരക്കമ്പുകളും ഉപയോഗിച്ച് കെട്ടിയിട്ട് മാരകമായി പരിക്കേല്‍പ്പിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് പൊലീസ് പറയുന്നത്.

കൊണ്ടോട്ടി കിഴിശേരി ഒന്നാം മൈലില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശ്ി രാജേഷ് മാഞ്ചിയാണ് അതിക്രൂരമായ മര്‍ദ്ദനത്തിന് പിന്നാലെ കൊല്ലപ്പെട്ടത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് മുന്നൂറ് മീറ്റര്‍ അടുത്തുള്ള വീടിന് സമീപത്തായിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വീട്ടുകാരനായ മുഹമ്മദ് അഫ്സലും തൊട്ടടുത്ത കോഴിക്കടയിലെ രണ്ട് പേരും ചേര്‍ന്ന് അര്‍ദ്ധ രാത്രി 12 മണിയോടെ ഇയാളെ പിടിച്ചുവയ്ക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളും അയല്‍വാസികളുമായ അഞ്ച് പേരെ കൂടി വിളിച്ചുവരുത്തുകയായിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് 12.15 മുതല്‍ രണ്ടരവരെയാണ് ചോദ്യം ചെയ്താണ് മര്‍ദ്ദിച്ചത്. ഇതിന് ശേഷം 50 മീറ്റര്‍ കെട്ടിവലിച്ച് ഈ വിവരം പൊതുപ്രവര്‍ത്തകനെ അറിയിച്ചു. ഇയാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഇത് ഡിലീറ്റ് ചെയ്തു.
തെളിവ് നശിപ്പിക്കാന്‍ മരിച്ചയാളുടെ ടി ഷര്‍ട്ട് ഒളിപ്പിച്ചു. കീഴിശേരി സ്വദേശിയായ മുഹമ്മദ് അഫസല്‍, ഫാസില്‍, ഷററുദ്ദീന്‍, മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ്, അയ്യൂബ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. തൊട്ടടുത്ത സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിച്ച സൈനുള്‍ ആബിദീന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, രാജേഷ് മാഞ്ചിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നെഞ്ചിലും ഇടുപ്പിലും വാരിയെല്ലിലും ഇടുപ്പിലും പരിക്കും പൊട്ടലുമുണ്ട്. വടി കൊണ്ടോ ബലമുള്ള എന്തോ വസ്തു ഉപയോഗിച്ചിട്ടുണ്ടായ മര്‍ദ്ദനമാണ് മരണകാരണം.രാജേഷ് മാഞ്ചിയുടെ കൊലപാതകം ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ തെളിവ് നശിപ്പിക്കലിന് ചോദ്യം ചെയ്തുവരുന്നതായും മലപ്പുറം എസ് പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications