ആദിത്യ താക്കറെ 44 തവണ റിയയെ വിളിച്ചു? അന്വേഷണം ആവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം
മുംബൈ: ആദിത്യ താക്കറെയെ പൂട്ടാന്‍ തന്ത്രമൊരുക്കി ഏക്നാഥ് ഷിന്‍ഡെ ക്യാമ്പ്. സുഷാന്ത് സിംഗ് രജ്പുത് മരണത്തില്‍ ആദിത്യക്ക് ഈ വിഷയത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. ഷിന്‍ഡെ പക്ഷത്തെ ലോക്സഭാ രാഹുല്‍ ഷെവാലെ ഇക്കാര്യം ലോക്സഭയില്‍ ഉന്നയിച്ചു.
എയു എന്ന ഇനീഷ്യലില്‍ വരുന്ന ഒരു വ്യക്തി സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ 44 തവണ ഫോണ്‍ ചെയ്തിട്ടുണ്ടെന്നും ഷെവാലെ പറയുന്നു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന്റെ സാഹചര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ഷിന്‍ഡെ പക്ഷേ എംപി പ്രതാപ് സര്‍നായിക് ഈ വാദത്തെ പിന്തുണയ്ക്കുകയും ചെയ്തു.

അതേസമയം ബിജെപിയിലെയും, ഷിന്‍ഡെ വിഭാഗത്തിലെയും അംഗങ്ങള്‍ വിധാന്‍ ഭവനില്‍ കഴിഞ്ഞ ദിവസം വലിയ ബാനറുകളുമായി പ്രതിഷേധ പ്രകടനം നടത്തി. ആരാണ് എയു എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്.
പ്രതാപ് സര്‍നായിക് ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഷെവാലെയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. എയു ആരാണെന്ന് കണ്ടെത്തണമെന്നായിരുന്നു ആവശ്യം. ലോക്സഭയില്‍ ഷെവാലെ ഇക്കാര്യം ഉന്നയിച്ചു. എയു എന്നാണ് ആദിത്യ താക്കറെയാണെന്ന് ബീഹാര്‍ പോലീസ് പറയുന്നുണ്ട്. ഇത് ഏറ്റുപിടിച്ചായിരുന്നു അദ്ദേഹത്തിനെതിരെ ഷിന്‍ഡെ പക്ഷം രംഗത്തെത്തിയത്.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
സ്വന്തം വീട്ടിലും, പാര്‍ട്ടിയിലും വിശ്വാസ വഞ്ചന കാണിക്കുന്നവരില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ആദിത്യ പ്രതികരിച്ചു. ഇവരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചതാണെന്നും ആദിത്യ വ്യക്തമാക്കി. അതേസമയം സുഷാന്തിന്റെ കേസ് ഒരിക്കല്‍ കൂടി ശക്തമാക്കിയിരിക്കുകയാണ് ബിജെപി.
ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തെ കൂട്ടുപിടിച്ച് ഉദ്ധവ് പക്ഷത്തെയാണ് അവര്‍ ലക്ഷ്യമിടുന്നത്. നടന് സുശാന്തിന്റെയും, മുന്‍ മാനേജര്‍ ദിഷ സാലിയാന്റെയും മരണത്തില്‍ അന്വേഷണം വേണമെന്ന് ഇരുപാര്‍ട്ടിയിലെയും അംഗങ്ങള്‍ മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടു. ഉടന്‍ അന്വേഷണം ഉണ്ടാവാനും സാധ്യതയുണ്ട്.
കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ മകന് നിതേഷ് റാണ, ഷിന്‍ഡ പെക്ഷത്തെ എംഎല്‍എ ഭരത് ഗോഖവാലെ എന്നിവര്‍ ദിഷയുടെ മരണം നിയമസഭയില്‍ ഉന്നയിച്ചു. ഇത് സഭയില്‍ വലിയ ബഹളങ്ങള്‍ക്ക് വഴിവെച്ചു. പലതവണ സഭ തടസ്സപ്പെട്ടു. ദിഷയുടെ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ആരുടെ കൈയ്യിലെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പോലീസിന് കൈമാറണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. ദിഷയുടെ കേസ് സിബിഐ അന്വേഷിട്ടില്ല. അതുകൊണ്ട് ആ കേസ് അവസാനിപ്പിച്ചെന്ന വാദം തെറ്റാണെന്നും ഫട്നാവിസ് പറഞ്ഞു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications