ആർഎസ്എസ് നേതാവ് മുണ്ടൂർ ബാലൻ കോൺഗ്രസിൽ ചേർന്നു; അവസാനിപ്പിച്ചത് 40 വർഷത്തെ ബന്ധം
പാലക്കാട്; ആർഎസ്എസ് നേതാവ് പാർട്ടി വിട്ട് കോൺഗ്രസിലെത്തി. 40 വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് ആർഎസ്എസ് നേതാവായ കെ ബാലൻ കോൺഗ്രസിൽ ചേർന്നത്.
സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍, ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘ് മുന്‍വൈസ് പ്രസിഡന്റായിരുന്നു ബാലന്‍. പാലക്കാട് ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠനാണ് ഇദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ കൂടുമാറ്റങ്ങൾ തകൃതിയാണ്. നേരത്തേ കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു. ഒറ്റപാലം നഗരസഭ മുൻ വൈസ് ചെയർമാൻ ശെൽവൻകോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ബാബു എന്നിവരായിരുന്നു പാർട്ടി വിട്ടത്.
കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ അപചയവും നേതൃത്വത്തിന്റെ പോരായ്മയും ഒരിക്കലും നന്നാവാത്ത പാർട്ടിയോട് കൂറ് പുലർത്തിയിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലാണ് ബിജെപിയിൽ ചേർന്നതെന്ന് നേതാക്കൾ പറഞ്ഞിരുന്നു. ഇനിയും കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് വിട്ടേക്കുമെന്നാണ് സൂചന.
പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.
നേമത്ത് പോരാട്ടം ശിവൻകുട്ടിയും സുരേഷ് ഗോപിയും തമ്മിൽ?; മണ്ഡലം ഏറ്റെടുക്കാൻ കോൺഗ്രസ്.. പൊടിപാറും
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൊവിഡ്; 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 6853 പേർക്ക് രോഗമുക്തി
ട്രംപിനെ മെലാനിയ ഡിവോഴ്സ് ചെയ്യും; വൈറ്റ് ഹൗസ് പടിയിറങ്ങുന്ന പിന്നാലെ..വൻ വെളിപ്പെടുത്തൽ
'ഇതാണ് ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ നിറം';വെപ്പുമുടിയും മേക്കപ്പും അഴിച്ച് മാറ്റി സിതാരയുടെ മറുപടി