മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാലക്കാട്; മണ്ണാർക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) മരിച്ചത്. തോട്ടത്തിലെ ഷെഡിലായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സജീറിനൊപ്പം ഉണ്ടായിരുന്ന മഹേഷ് എന്ന സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇയാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി.
രാത്രി 10 ഓടെയാണ് സജീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിനൊപ്പം ഇന്നലെ രാത്രി വാഴത്തോട്ടത്തിൽ കാവലിനായി സജീഷ് പോയതാണെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്. സുഹൃത്തായ മഹേഷ് തന്നെയാണ് അപകട വിവരം പുറത്തറിയിച്ചതെന്ന് പോലീസ് പറയുന്നു.
ആഘോഷ ലഹരിയില്‍ പുരി ജഗന്നാഥ ക്ഷേത്രം; രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ കാണാം

താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നത്ര. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മണ്ണാർക്കാടേക്ക് മാറ്റും.
പോലീസ് സ്ഥാലത്ത് വിശദമായ അന്വേഷണം നടത്തുകയാണ്. വനപാലകരും സ്ഥലത്ത് പരിശോധന നടത്തി. കൊല്ലപ്പെട്ട ഫക്രുദീനിന്റേയും മഹേഷിന്റേയും പേരിൽ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications